സുനന്ദ പുഷ്കറും ശശി തരൂരും/ ഫേയ്സ്ബുക്ക് 
India

സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണക്കേസ്; തരൂര്‍ വിചാരണ നേരിടണമോ എന്നതില്‍ വിധി പതിനെട്ടിന്

സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂര്‍ വിചാരണ നേരിടണോ എന്നതില്‍ വിധി പറയല്‍ ഓഗസ്റ്റ് പതിനെട്ടിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂര്‍ വിചാരണ നേരിടണമോ എന്നതില്‍ വിധി പറയല്‍ ഓഗസ്റ്റ് പതിനെട്ടിലേക്ക് മാറ്റി. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി റോസ് അവന്യു കോടതി ഡല്‍ഹി പൊലീസിന് അനുമതി നല്‍കി. 

തരൂരിന് എതിരെ ആത്മഹത്യ പ്രേരണക്കുറ്റമോ കൊലപാതക കുറ്റമോ ചുമത്തണം എന്നാണ് പ്രോസിക്ക്യൂഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതുവരെ മരണകാരണം പോലും കണ്ടെത്താന്‍് കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്നാണ് തരൂര്‍ വാദിക്കുന്നത്. 

ഐ.പി.സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂരിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാം.

ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണ് കേസെങ്കിലും കൊലപാതകത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് പൊലീസ് വാദം. തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും മരണ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സുനന്ദയ്ക്ക് സംഭവിച്ചത് അപകട മരണമാകാമെന്നും ശശി തരൂര്‍ വാദിച്ചു.

2014 ജനുവരി പതിനേഴിനായിരുന്നു ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് അവകാശപ്പെട്ടെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചേര്‍ത്ത് 2018 മെയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT