ആശുപത്രിയില്‍ കൂട്ടമരണം|പ്രതീകാത്മക ചിത്രം  File
India

ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ 11 ജീവന്‍ പൊലിഞ്ഞു; പ്രതിഷേധം

ഹൃദ് രോഗത്തിന് ചികിത്സ തേടിയെത്തിയ ആളുകളാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മൈസുരു: മൈസൂരു ജയദേവ ആശുപത്രിയില്‍ 24 മണിക്കുറിനിടെ 11 രോഗികള്‍ മരിച്ചു. ഹൃദ് രോഗത്തിന് ചികിത്സ തേടിയെത്തിയ ആളുകളാണ് മരിച്ചത്. ഐസിയുവില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്നാണ് കൂട്ടിരിപ്പുകാരുടെ ആരോപണം. ആശുപത്രി മാനേജ്‌മെന്റിനെതിരെ മരിച്ചവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ വീഴ്ചയില്ലെന്ന് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

തിങ്കളാഴ്ച രാവിലെ നാലും, രാത്രിയില്‍ ആറും, ചൊവ്വാഴ്ച രാവിലെ രണ്ടും മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. 24 മണിക്കൂറിനിടെ ഇത്രയധികം ആളുകള്‍ മരിക്കാന്‍ ഇടയാതോടെ ചികിത്സയില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങളും പരിഭ്രാന്തിയിലാണ്.

മരണപ്പെട്ടവരെല്ലാം അതീവ ഗുരുതരമായ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രി മാനേജ്‌മെന്റിനും മെഡിക്കല്‍ സ്റ്റാഫിനുമെതിരെ വലിയ പ്രതിഷേധം ഉടലെടുത്തു. ഈ കൂട്ടമരണങ്ങള്‍ക്ക് കാരണം ആശുപത്രിയുടെ കെടുകാര്യസ്ഥതയാണെന്നും അധികൃതര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Mysuru: 11 patients die within 24 hours at Jayadeva Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|ഗള്‍ഫ് ലൈസന്‍സ് ഉണ്ടെങ്കില്‍ ഇന്ത്യയില്‍ വാഹനം ഓടിക്കാന്‍ കഴിയുമോ? സത്യം ഇതാണ്

'ഞാൻ നിന്നെ പണ്ട് ഒരുപാട് എടുത്തോണ്ട് നടന്നതാ, ഓർമയുണ്ടോ ?'; വിക്രമിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവച്ച് അഭിമന്യു

മൈതാനത്ത് '100' മിസൈല്‍ വര്‍ഷിച്ച് ഗില്ലും ഇഷാനും; ലഖ്‌നൗവില്‍ ഇന്ത്യ പണിതത് 'റണ്‍സ് കൊട്ടാരം'

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ 550 ഒഴിവുകൾ; ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 06

എണ്ണവില 80 ഡോളറില്‍ താഴെ; ഓഹരി വിപണിയില്‍ നാലാം ദിവസവും റാലി, രൂപയ്ക്കും നേട്ടം

SCROLL FOR NEXT