അമര്‍ത്യ സെന്‍/ഫയല്‍ 
India

കോവിഡ് മഹാമാരിക്കിടെ സ്‌കൂളുകള്‍ തുറക്കാമോ?; ഒറ്റയടിക്ക് ഉത്തരം പറയാന്‍ പറ്റില്ലെന്ന് അമര്‍ത്യ സെന്‍

കോവിഡ് വ്യാപനത്തിനിടെ സ്‌കൂളുകള്‍ തുറക്കുന്നതില്‍ പെട്ടെന്നൊരു ഉത്തരത്തിലെത്താന്‍ സാധിക്കില്ലെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്‍

Author : സമകാലിക മലയാളം ഡെസ്ക്



കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിനിടെ സ്‌കൂളുകള്‍ തുറക്കുന്നതില്‍ പെട്ടെന്നൊരു ഉത്തരത്തിലെത്താന്‍ സാധിക്കില്ലെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്‍. ഇതേ വിഷയത്തില്‍ അമേരിക്കയില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംവാദം നടക്കുന്നുണ്ട്. ഇന്ത്യയിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖയില്‍ നടപ്പിലാക്കിയത് പടിഞ്ഞാറന്‍ മേഖയില്‍ നടപ്പാക്കാന്‍ സാധിക്കില്ല. ഈ വിഷയത്തില്‍ ഒരു റെഡിമെയ്ഡ് ഉത്തരം പറയാന്‍ സാധിക്കില്ല'-അമര്‍ത്യ സെന്‍ പറഞ്ഞു. 

മൂല്യനിര്‍ണ്ണയത്തിന് പ്രാധാന്യം നല്‍കിയാലും, അത് അവസാനത്തേതാണെന്ന് നാം ഓര്‍ക്കണം. അറിവ് നേടുകയും പകരുകയും എന്നതാണ് പ്രധാനം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'നമ്മള്‍ ആദ്യമായി എന്തെങ്കിലും അറിവ് നേടുന്നത് മൂല്യനിര്‍ണ്ണയത്തിന് വേണ്ടിയല്ല. മൂല്യനിര്‍ണ്ണയം തീര്‍ച്ചയായും ഉപകാരപ്രദമാണ്, പക്ഷേ ഏതുവിധത്തിലാണ് ഉപയോഗിക്കേണ്ടത്? മൂല്യനിര്‍ണ്ണയവും യഥാര്‍ത്ഥ വിദ്യാഭ്യാസവും തമ്മില്‍ ബന്ധമുണ്ടോ എന്ന് നമ്മള്‍ നോക്കണം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രകൃതിക്ക് സംഭവിക്കുന്ന നാശത്തെക്കുറിച്ചും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അറിയാമെങ്കിലും ലോകം ശരിയായ പാതയില്‍ സഞ്ചരിക്കില്ലെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്യക്ഷമമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

ഒറ്റരാത്രികൊണ്ട് കുളംകോരിയ ചരിത്രം; തൃശ്ശൂരിന്റെ ഹൃദയമിടിപ്പായി പുരാണങ്ങളും ഐതിഹ്യങ്ങളും കെട്ടുപിണയുന്ന വടക്കേച്ചിറ

SCROLL FOR NEXT