നഴ്‌സ് പ്രഫുല്ലിത് പീറ്റര്‍ 
India

ഒരേയൊരു ശ്വാസകോശം, നഴ്‌സ് 14ദിവസം കൊണ്ട് കോവിഡിനെ പൊരുതി തോല്‍പ്പിച്ചു, രക്ഷയായത് യോഗയും പ്രാണയാമയും 

മധ്യപ്രദേശില്‍ ഒരു ശ്വാസകോശ അറ മാത്രമുള്ള നഴ്‌സ് കോവിഡിനെ പൊരുതി തോല്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു ശ്വാസകോശ അറ മാത്രമുള്ള നഴ്‌സ് കോവിഡിനെ പൊരുതി തോല്‍പ്പിച്ചു. 14 ദിവസത്തിനുള്ളിലാണ് 39കാരിയായ നഴ്‌സ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. യോഗയും പ്രാണായാമ ഉള്‍പ്പെടെ ശ്വസനവുമായി ബന്ധപ്പെട്ട വ്യായാമമുറകളുമാണ് തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കരുത്തുപകര്‍ന്നതെന്ന് നഴ്‌സ് പ്രഫുല്ലിത് പീറ്റര്‍ പറയുന്നു.

ടിക്കാംഗഡ് സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രഫുല്ലിത് പീറ്ററാണ് കോവിഡിനെ പൊരുതി തോല്‍പ്പിച്ചത്. കുട്ടിക്കാലത്താണ് യുവതിക്ക് ഒരു ശ്വാസകോശം നഷ്ടപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കിടെയാണ് ശ്വാസകോശം നഷ്ടപ്പെട്ടത്. ഇക്കാര്യം 2014ല്‍ നടത്തിയ എക്‌സറേയിലൂടെയാണ് അറിഞ്ഞതെന്ന് പ്രഫുല്ലിത് പീറ്റര്‍ പറയുന്നു. 

കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിക്കിടെയാണ് തനിക്ക് വൈറസ് ബാധ പിടിപെട്ടത്. രോഗം പിടിപെട്ടതോടെ തന്റെ ആരോഗ്യനിലയെ കുറിച്ച് എല്ലാവര്‍ക്കും ഉത്കണ്ഠയായിരുന്നു. എന്നാല്‍ വീട്ടില്‍ 14 ദിവസത്തെ നിരീക്ഷത്തിന് ഒടുവില്‍ താന്‍ കോവിഡ് മുക്തയാകുകയായിരുന്നുവെന്ന് പ്രഫുല്ലിത് പറയുന്നു. നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ ധൈര്യം ചോര്‍ന്നുപോകാതെ ഇരിക്കാനാണ് ശ്രമിച്ചത്. കൂടാതെ യോഗയും പ്രാണയാമ ഉള്‍പ്പെടെ ശ്വസനവുമായി ബന്ധപ്പെട്ട വ്യായാമ മുറകളും സ്ഥിരമായി ചെയ്തതായും അവര്‍ പറയുന്നു. ഇതിന് പുറമേ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ മുന്‍പ് എടുത്തിരുന്നതും തനിക്ക് ആത്മവിശ്വാസം നല്‍കിയതായി അവര്‍ തുറന്നുപറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT