നരേന്ദ്രമോദിയും അമിത് ഷായും  പിടിഐ
India

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

'തെരഞ്ഞെടുപ്പ് എങ്ങനെ അവസാനിപ്പിക്കാനാകും? ഞങ്ങള്‍ ഇന്ദിരാഗാന്ധിയല്ല'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒറ്റ തെരഞ്ഞെടുപ്പ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് എല്ലാ വോട്ടെടുപ്പും ഒരേസമയം നടക്കുമെന്നാണ്. അല്ലാതെ ഇനിയൊരിക്കലും തെരഞ്ഞെടുപ്പ് നടക്കില്ല എന്നല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇനി തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. തെരഞ്ഞെടുപ്പ് എങ്ങനെ അവസാനിപ്പിക്കാനാകും? ഞങ്ങള്‍ ഇന്ദിരാഗാന്ധിയല്ല. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത് ഇന്ദിരാഗാന്ധിയാണ്. ഒരു കാരണവുമില്ലാതെ 1.35 ലക്ഷം പേരെയാണ് 19 മാസം ജയിലിലടച്ചത്. രാഹുല്‍ഗാന്ധിയുടെ മുത്തശ്ശിയായ ഇന്ദിരാഗാന്ധിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഒരേ ഒരാള്‍. വീണ്ടും അധികാരം ലഭിച്ചാല്‍ ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും നടപ്പിലാക്കും. ഇടയ്ക്കിടെ തെരഞ്ഞെടുപ്പ് നടത്തി അധികം പണം ചെലവഴിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇത്തവണ എന്‍ഡിഎ 400 ലേറെ സീറ്റ് നേടും. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി അക്കൗണ്ട് തുറക്കും. ബംഗാളിൽ 30 സീറ്റെങ്കിലും നേടും. ബിഹാറിൽ 2019ലേതിനു സമാനമായിരിക്കും ഞങ്ങളുടെ സീറ്റ് നില. ഒഡീഷയിൽ 16 വരെയോ അതിനും മുകളിലോ സീറ്റ് നേടിയേക്കാം. തെലങ്കാനയിൽ 10-12നും ഇടയിലാകും സീറ്റുനില. ആന്ധ്ര പ്രദേശിൽ 17-18 സീറ്റുകൾ നേടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മികച്ച പ്രകടനം നടത്തുമെന്നും അമിത് ഷാ പറഞ്ഞു.

മരിച്ചവരെ നീക്കം ചെയ്യല്‍ അടക്കമുള്ള വോട്ടര്‍പട്ടിക വൃത്തിയാക്കല്‍ ഇത്തവണ ശരിയായി ചെയ്യാന്‍ കഴിയാത്തതാകും പോളിങ് ശതമാനം കുറയാന്‍ കാരണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഗാന്ധിനഗറിലെ എന്റെ സ്വന്തം കോളനിയില്‍ മരിച്ച 14 വോട്ടര്‍മാരുടെ പേരുകള്‍ ഇപ്പോഴും പട്ടികയിലുണ്ട്. ഒരു പരിധിവരെ കുറഞ്ഞ പോളിങ് ഇതിന് കാരണമായേക്കാമെന്ന് തോന്നുന്നു. രണ്ടാമതായി, പല മണ്ഡലങ്ങളിലും മത്സരമില്ലെന്ന് ജനങ്ങള്‍ കരുതുന്നു. വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍, യഥാര്‍ത്ഥ മത്സരമില്ല എന്ന തോന്നല്‍ വോട്ടിങ്ങിനെ ബാധിച്ചിട്ടുണ്ട് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിവേഗം മുന്നോട്ടു തന്നെ'; ഹൈ സ്പീഡ് റെയില്‍ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരന്‍

'അവസാന മണിക്കൂറിലാണോ കളിക്കില്ലെന്നു പറയുന്നത്... പാകിസ്ഥാന്‍ ടീമിനെതിരെ കടുത്ത നടപടി വേണം'

എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കും, അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?; വിമര്‍ശനങ്ങളോട് തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി

ഗ്രൗണ്ടിൽ ഞങ്ങൾ ഉണ്ടാകും; പാകിസ്ഥാന്‍റെ ബഹിഷ്കരണ ഭീഷണിയിൽ പ്രതികരിച്ച് ബിസിസിഐ

അമൃതസ്‌നാനത്തോടെ നാളെ മഹാമാഘ മഹോത്സവത്തിന് സമാപനം

SCROLL FOR NEXT