പ്രതീകാത്മക ചിത്രം 
India

കൗമാരക്കാരിയെ പീഡിപ്പിച്ച പ്രതി ജാമ്യത്തില്‍; പിതാവും സുഹൃത്തും ചേര്‍ന്ന് വെട്ടിക്കൊന്നു; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്‌

കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. 32കാരനായ കനക്‌നഗര്‍ സ്വദേശി വിജയ് മേറാണ് കൊല്ലപ്പെട്ടത്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്ന് രാജ്‌കോട്ടിലെ സന്ത് കബീര്‍ റോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

വ്യാഴാഴ്ച രാത്രി സുഹൃത്തിനൊപ്പം ഇരിക്കവെയാണ് ബൈക്കിലെത്തിയ പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തും ചേര്‍ന്ന് വിജയ്‌യെ വെട്ടിക്കൊന്നത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു. വെട്ടിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

2020 ഒക്ടോബറില്‍, പ്രായപൂര്‍ത്തിയാകാത്ത മകളെ വിജയ് തട്ടിക്കൊണ്ടുപോയെന്നു കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട്, അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 2021 മാര്‍ച്ചില്‍ ജുനഗഡില്‍നിന്ന് ഇരുവരെയും കണ്ടെത്തി. വിജയ്‌യെ അറസ്റ്റു ചെയ്യുകയും പീഡനത്തിന് കേസെടുക്കുകയും ചെയ്തു. അന്നുമുതല്‍ ജയിലിലായിരുന്ന വിജയ് ആഴ്ചകള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

SCROLL FOR NEXT