പ്രതീകാത്മക ചിത്രം 
India

ലോക്ക് ഡൗണ്‍ കാലത്ത് തട്ടിക്കൊണ്ടുപോയത് 250 കുട്ടികളെ;  കൂടുതല്‍ യുപിയില്‍

ഇതില്‍ 190 കുട്ടികളും ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ രാജ്യത്ത് നിന്ന് 250 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 190 കുട്ടികളും ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു.

2022 ജൂണ്‍ അവസാനം വരെ 78 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. അതില്‍ 64 പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. അതേസമയം ലോക്ക്ഡൗണ്‍ കാലയളവില്‍ ബാലവേല, ശൈശവ വിവാഹം എന്നിവയൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ബീഹാറില്‍ 13 കുട്ടികളെയും ഹരിയാനയില്‍ 16 കുട്ടികളെയും തട്ടിക്കൊണ്ടുപോയി. രാജസ്ഥാന്‍ (7), ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അഞ്ച് കേസുകളും മഹാരാഷ്ട്രയിലും പശ്ചിമബംഗാളുലും മൂന്നുവീതം പേരെയും തമിഴ്‌നാട്ടില്‍ രണ്ടുപേരെയും ആന്ധ്രാപ്രദേശ്, ഒറീസസ ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും വീതം തട്ടിക്കൊണ്ടുപോയതായാണ് കണക്കുകള്‍.

നിലവില്‍ രാജ്യത്ത് 603 ജില്ലകളിലും 138 റെയില്‍വേ സ്‌റ്റേഷനുകളിലും ചൈല്‍ഡ് ലൈ്ന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നിരവധി പദ്ധതികള്‍ നടത്തുന്നതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, കേരളത്തിന് പ്രയോജനം

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT