ഫയല്‍ ചിത്രം 
India

എസ് സി ഒ യോഗത്തിലേക്ക് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ക്ഷണിച്ചേക്കും

പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയെയും ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങിനേയും ഇന്ത്യ ക്ഷണിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗോവയില്‍ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) യോഗത്തിലേക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗോവയില്‍ ഈ വര്‍ഷം മെയിലാണ് എസ് സി ഒ യോഗം. യോഗത്തിലേക്ക് പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയെയും ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങിനേയും ഇന്ത്യ ക്ഷണിച്ചിരുന്നു. 

ബഹുരാഷ്ട്ര സംഘടനാ യോഗത്തിന്റെ ആതിഥേയരാഷ്ട്രമെന്ന നിലയിലാണ് പാകിസ്ഥാന്‍, ചൈന നേതാക്കളെ ഇന്ത്യ ക്ഷണിച്ചിട്ടുള്ളത്. ഇതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രിയേയും ക്ഷണിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് സി ഒ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഭൂട്ടോയും ക്വിന്‍ ഗാങ്ങും നിലപാട് അറിയിച്ചിട്ടില്ല. 

പാക് നേതാക്കളെ ക്ഷണിച്ചത് ഇന്ത്യ-പാക്ക് ബന്ധങ്ങളെ ചര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ഷണം സ്വീകരിച്ചാല്‍, ഇരു രാജ്യങ്ങളും തമ്മില്‍ വിദേശകാര്യമന്ത്രി തലത്തില്‍ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാന്‍ ആവശ്യപ്പെട്ടേക്കും. ഇതിനോട് ഇന്ത്യ സമ്മതം അറിയിച്ചേക്കുമെന്നാണ് സൂചന. ക്ഷണം സ്വീകരിച്ചാല്‍ 2011 ന് ശേഷം ആദ്യമായാകും പാക് ഭരണാധികാരി ഇന്ത്യയിലെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ഒരുമാസത്തില്‍ ചേര്‍ന്നത് 3.21 കോടി സ്ത്രീകള്‍; ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിക്ക് മൂന്ന് ഗിന്നസ് റെക്കോര്‍ഡ്

SCROLL FOR NEXT