മോദിക്കൊപ്പം ഷി ജിന്‍ പിങ്  എക്‌സ്
India

അതിര്‍ത്തിയില്‍ സമാധാനത്തിനായിരിക്കണം പ്രഥമ പരിഗണന; ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ച് വര്‍ഷത്തിന് ശേഷമാണ് നേതാക്കളുടെ കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

കസാന്‍: അതിര്‍ത്തിയിലെ സമാധാനത്തിനായിരിക്കണം മുന്‍ഗണനയെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച അന്‍പത് മിനിറ്റ് നീണ്ടു. ശാന്തിയും സമാധാനവും തകര്‍ക്കുന്ന ഒരു നടപടിയും പാടില്ലെന്ന് മോദി പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് നേതാക്കളുടെ കൂടിക്കാഴ്ച. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച ഉടന്‍ നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 2019ന് ശേഷം ആദ്യമായിട്ടാണ് ഉന്നതലയോഗം നടക്കുന്നത്

റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റുമായി കുടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സേനാ പിന്‍മാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്.

അതിര്‍ത്തിയിലെ സമാധാനത്തിനായിരിക്കണം പ്രഥമ പരിഗണനയെന്ന് മോദി പറഞ്ഞു. ലോകസമാധാനത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ മികച്ച ബന്ധം അനിവാര്യമാണെന്ന് മോദി പറഞ്ഞു. ഭിന്നതകള്‍ ചര്‍ച്ചയിലുടെ പരിഹരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. കൂടിക്കാഴ്ചയില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT