ഹഥ്‌റസ് ദുരന്തത്തില്‍ മരിച്ചവര്‍  ഫയല്‍ ചിത്രം
India

പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു; ഹഥ്‌റസ് ദുരന്തം ആസൂത്രിതമെന്ന് ഭോല ബാബ

വിഷം തളിച്ച ശേഷം അവര്‍ സ്ഥലം വിട്ടതായും മൂന്‍കൂട്ടി ആസുത്രണം ചെയ്ത ശേഷം അവര്‍ പദ്ധതി നടപ്പാക്കുകയായിരുന്നെന്നും അഭിഭാഷകന്‍ എപി സിങ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഹഥ്‌റസിലെ സത്സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിക്കാനിടയായ അപകടത്തിന് കാരണം പരിപാടിക്കിടെ ചിലയാളുകള്‍ വിഷം തളിച്ചതാണെന്ന് ഭോല ബാബയുടെ അഭിഭാഷകന്‍ എപി സിങ്. വിഷം തളിച്ച ശേഷം അവര്‍ സ്ഥലം വിട്ടതായും മൂന്‍കൂട്ടി ആസുത്രണം ചെയ്ത ശേഷം അവര്‍ പദ്ധതി നടപ്പാക്കുകയായിരുന്നെന്നും അഭിഭാഷകന്‍ എപി സിങ് പറഞ്ഞു.

ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പരിപാടിക്കിടെയെത്തിയ അജ്ഞാതശക്തികള്‍ വിഷം തളിച്ചതോടെയാണ് കുടുതല്‍ പേര്‍ ബോധം കെട്ടുവീണതെന്നും അദ്ദേഹം പറഞ്ഞു. ഹഥ്‌റസിലെ ഫുലാരി ഗ്രാമത്തില്‍ ജൂലായ് രണ്ടിനായിരുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോല ബാബയുടെ സത്സംഗ് പരിപാടി നടന്നത്. സംഭവവുമായി ബന്ധപ്പെട്ട മുഖ്യസംഘാടകനായ ദേവപ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തെ ജ്യഡൂഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മധുകറിനെ ജൂലായ് അഞ്ചിന് ഡല്‍ഹിയില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റ് രണ്ട് പ്രതികളായ രാംപ്രകാശ്, സഞ്ജു യാദവ് എന്നിവരും അറസ്റ്റിലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന് കാരണം സാമൂഹികവിരുദ്ധരാണെന്ന് നേരത്തെ ഭോല ബാബ അഭിപ്രായപ്പെട്ടിരുന്നു. ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ഭോല ബാബ മരണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നിങ്ങള്‍ക്ക് നല്‍കട്ടെയെന്നും സാമൂഹിക വിരുദ്ധരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്നും ഭോല ബാബയുടെ പ്രതികരണം.

80,000 പേരെ പങ്കെടുപ്പിക്കാന്‍ അനുമതിയുണ്ടായിരുന്ന പരിപാടിയില്‍ 2.5 ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് കണ്ടെത്തല്‍. ആള്‍ദൈവത്തിന്റെ കാറിന്റെ അടിയിലെ മണ്ണെടുക്കാനുള്ള ശ്രമച്ചിനിടെയാണ് തിക്കിലും തിരക്കിലുംപെട്ട് 121-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരില്‍ കൂടുതല്‍പ്പേരും കുട്ടികളും സ്ത്രീകളുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT