പുകയാക്രമണം, പ്രതാപ് സിംഹ/ ഫയൽ 
India

താന്‍ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ: പ്രതികരണവുമായി ബിജെപി എംപി

മൈസൂരുവിലെയും കുടകിലെയും ജനങ്ങള്‍ കഴിഞ്ഞ 20 കൊല്ലമായി എന്നെ കാണുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താന്‍ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ബിജെപി എംപി പ്രതാപ് സിംഹ. രാജ്യദ്രോഹിയെന്ന് ആരോപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ലോക്‌സഭയിലെ പുക ആക്രമണത്തില്‍ പിടികൂടിയ പ്രതികള്‍ക്ക് സഭയ്ക്ക് അകത്തുകയറാന്‍ പാസ് നല്‍കിയത് മൈസൂരു എംപിയായ പ്രതാപ് സിംഹയായിരുന്നു.

ഈ സംഭവത്തിന് ശേഷമാണ് പ്രതാപ് സിംഹയ്‌ക്കെതിരെ കര്‍ണാടകയില്‍ വ്യാപകമായ പോസ്റ്റര്‍ പ്രചരിച്ചത്. ഒരു കയ്യില്‍ ബോംബും പടിച്ചു നില്‍ക്കുന്ന പ്രതാപ് സിംഹയുടെ പോസ്റ്ററില്‍ ദേശദ്രോഹി എന്നും എഴുതിയിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ ദൈവത്തിനും ജനങ്ങള്‍ക്കും വിടുകയാണെന്ന് പ്രതാപ് സിംഹ പറഞ്ഞു. 

'മൈസൂരുവിലെയും കുടകിലെയും ജനങ്ങള്‍ കഴിഞ്ഞ 20 കൊല്ലമായി എന്നെ കാണുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നു. അവര്‍ തീരുമാനിക്കട്ടെ ഞാന്‍ ദേശസ്‌നേഹിയാണോ ദേശദ്രോഹിയാണോ എന്ന്.  2024 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തീര്‍പ്പു കല്‍പ്പിക്കട്ടെ' എന്നും പ്രതാപ് സിംഹ പറഞ്ഞു. പാര്‍ലമെന്റ് പുകയാക്രമണത്തില്‍ പ്രതാപ് സിംഹയോട് ലോക്‌സഭ സ്പീക്കര്‍ വിശദീകരണം തേടിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT