പുകയാക്രമണം, പ്രതാപ് സിംഹ/ ഫയൽ 
India

താന്‍ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ: പ്രതികരണവുമായി ബിജെപി എംപി

മൈസൂരുവിലെയും കുടകിലെയും ജനങ്ങള്‍ കഴിഞ്ഞ 20 കൊല്ലമായി എന്നെ കാണുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താന്‍ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ബിജെപി എംപി പ്രതാപ് സിംഹ. രാജ്യദ്രോഹിയെന്ന് ആരോപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ലോക്‌സഭയിലെ പുക ആക്രമണത്തില്‍ പിടികൂടിയ പ്രതികള്‍ക്ക് സഭയ്ക്ക് അകത്തുകയറാന്‍ പാസ് നല്‍കിയത് മൈസൂരു എംപിയായ പ്രതാപ് സിംഹയായിരുന്നു.

ഈ സംഭവത്തിന് ശേഷമാണ് പ്രതാപ് സിംഹയ്‌ക്കെതിരെ കര്‍ണാടകയില്‍ വ്യാപകമായ പോസ്റ്റര്‍ പ്രചരിച്ചത്. ഒരു കയ്യില്‍ ബോംബും പടിച്ചു നില്‍ക്കുന്ന പ്രതാപ് സിംഹയുടെ പോസ്റ്ററില്‍ ദേശദ്രോഹി എന്നും എഴുതിയിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ ദൈവത്തിനും ജനങ്ങള്‍ക്കും വിടുകയാണെന്ന് പ്രതാപ് സിംഹ പറഞ്ഞു. 

'മൈസൂരുവിലെയും കുടകിലെയും ജനങ്ങള്‍ കഴിഞ്ഞ 20 കൊല്ലമായി എന്നെ കാണുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നു. അവര്‍ തീരുമാനിക്കട്ടെ ഞാന്‍ ദേശസ്‌നേഹിയാണോ ദേശദ്രോഹിയാണോ എന്ന്.  2024 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തീര്‍പ്പു കല്‍പ്പിക്കട്ടെ' എന്നും പ്രതാപ് സിംഹ പറഞ്ഞു. പാര്‍ലമെന്റ് പുകയാക്രമണത്തില്‍ പ്രതാപ് സിംഹയോട് ലോക്‌സഭ സ്പീക്കര്‍ വിശദീകരണം തേടിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

'ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; ജെമീമയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

SCROLL FOR NEXT