ഹാഫിസ് സെയിദ്  
India

'ആസൂത്രണത്തില്‍ പങ്കാളി, നേരിട്ടുള്ള നീരീക്ഷണം' പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്‌കര്‍ മേധാവി ഹാഫിസ് സെയിദ് പ്രതി; എന്‍ഐഎ കുറ്റപത്രം

ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും ഭീകരാക്രമണത്തിലെ പാക് പങ്കും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍-ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദെന്ന് എന്‍ഐഎ കുറ്റപത്രം. ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും ഭീകരാക്രമണത്തിലെ പാക് പങ്കും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഭീകരാക്രമണത്തിന്റെ ആസൂത്രണം മുഴുവന്‍ പാകിസ്ഥാനില്‍ നിന്നാണ് നടന്നതെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. സയീദ് പാകിസ്ഥാനിലിരുന്ന് ഭീകരര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുകയും, അതിന്റെ നടത്തിപ്പ് നിരീക്ഷിക്കുകയും ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ പറയുന്നു. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, ക്രിമനില്‍ ഗൂഢാലോചന എന്നിവയാണ് ഹാഫിസിനെതിരെചുമത്തിയ കുറ്റങ്ങള്‍.

ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക്, സയീദിന്റെ നേരിട്ടുള്ള ഇടപെടല്‍ എന്നിവയ്ക്കൊപ്പം ആക്രമണം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച ശാസ്ത്രീയവും ഫോറന്‍സിക് തെളിവുകളും കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നു. 2025 ഡിസംബര്‍ 15-നാണ് എന്‍ഐഎ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ എത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക ഗൈഡും ഉള്‍പ്പെടെ 26 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

"Planned, Monitored Attack": Hafiz Saeed Named In Pahalgam Attack Chargesheet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോലിയില്ല, ജീവനക്കാര്‍ക്ക് ഓഫീസില്‍ കയറാം; കോറോ ഹെല്‍ത്തില്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനം

ഡൽഹി സർക്കാരിൽ ജോലി നേടാം; 1,979 ഒഴിവുകൾ, ഇനി ദിവസങ്ങൾ മാത്രം....

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു |Bhagyathara BT 61 lottery result

'വൈഭവിന് വേണ്ടി സഞ്ജുവിനെ പുറത്താക്കിയത് വിചിത്രം, ഇരുവര്‍ക്കും കളിക്കാമായിരുന്നു'

മൂന്ന് കൊല്ലത്തെ കാത്തിരിപ്പ്, പേര് മാറ്റി ഒടിടിയില്‍; രണ്ടാം ദിവസം പിന്‍വലിക്കപ്പെട്ട് 'സത്‌ലജ്'; ഡൗണ്‍ലോഡ് ചെയ്ത് വെക്കണമെന്ന് നായകന്‍