പ്രഫുൽ പട്ടേൽ/ ഫെയ്സ്ബുക്ക് 
India

ആയിഷക്കെതിരെയുള്ള കേസ് കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍; കോവിഡ് വ്യാപനം ശക്തമാകാന്‍ കാരണം റംസാന്‍ ആഘോഷമെന്നും പ്രഫുല്‍ പട്ടേല്‍

ലക്ഷദ്വീപില്‍ നടപ്പാക്കിയ ഗോവധ നിരോധനത്തേയും പ്രഫുല്‍ പട്ടേല്‍ ന്യായീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലക്ഷദ്വീപില്‍ കൈ കൊണ്ടത് കരുതല്‍ നടപടികള്‍ മാത്രമാണെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ജനങ്ങള്‍ക്കെതിരെ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യില്ല. റംസാന്‍ ആഘോഷമാണ് ലക്ഷദ്വീപില്‍ കോവിഡ് വ്യാപനം ശക്തമാകാന്‍ കാരണമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. 

സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള കേസ് കേന്ദ്രസര്‍ക്കാരിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപില്‍ നടപ്പാക്കിയ ഗോവധ നിരോധനത്തേയും പ്രഫുല്‍ പട്ടേല്‍ ന്യായീകരിച്ചു. 

കേന്ദ്രസര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ലക്ഷദ്വീപില്‍ ഉയരുന്നത്. അഡ്മിനിസ്‌ടേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപുകളില്‍ കരിദിനം ആചരിക്കുകയാണ്. വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയും, കറുത്ത മാസ്‌ക് അണിഞ്ഞുമാണ് പ്രതിഷേധം.

പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്തുന്നുണ്ട്.  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ പട്ടേലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. അദ്ദേഹം ഈ മാസം 20 വരെ ലക്ഷദ്വീപില്‍ തുടരും. 

ഭരണപരിഷ്‌കാര നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററെ കവരത്തിയിലെത്തി കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT