രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എക്സ്
India

സഹോദരീ സഹോദര ബന്ധം പൂന്തോട്ടം പോലെ; രക്ഷാബന്ധന്‍ ദിനത്തില്‍ ആശംസ പങ്കുവെച്ച് രാഹുലും പ്രിയങ്കയും

കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും ഏറ്റവും പുതിയ ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും കുറിപ്പും എക്‌സില്‍ പങ്കുവെച്ചു. സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം പൂന്തോട്ടം പോലെയാണ്. അതില്‍ ബഹുമാനം, സ്‌നേഹം, പരസ്പര ധാരണ, വ്യത്യസ്ത ഓര്‍മകള്‍, ഒരുമയുടെ കഥകള്‍, സൗഹൃദത്തിന്റെ ആഴം എന്നിവ വളരുന്നുവെന്ന് പ്രിയങ്ക ഗാന്ധി കുറിച്ചു. എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആശംസകളും പ്രിയങ്ക നേര്‍ന്നു.

കുട്ടിക്കാലം മുതലുള്ള ചിത്രങ്ങളും ഏറ്റവും പുതിയ ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍ തമ്മിലുള്ള അഭേദ്യമായ സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും ഉത്സവമായ രക്ഷാബന്ധനില്‍ രാജ്യത്തെ എല്ലാവര്‍ക്കും ആശംസ എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആശംസകള്‍ നേര്‍ന്നു. ജാതി, മതം എന്നിവയ്ക്ക് അതീതമായി പരസ്പര സാഹോദര്യവും സൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്ന അതുല്യമായ ഉത്സവം ആണ് ഇതെന്നും ജനങ്ങളുടെ ജീവിതത്തില്‍ സ്‌നേഹം, ഐക്യം, ഐക്യദാര്‍ഢ്യം, പരസ്പര സൗഹാര്‍ദ്ദം എന്നിവയുടെ ബന്ധം ശക്തിപ്പെടുത്താന്‍ ഈ രാഖി ഉത്സവം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT