ചണ്ഡിഗഡ്: പഞ്ചാബിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം പരിഷ്‌കരിച്ചു. രാവിലെ 7.30 മുതൽ ഉച്ചയ്‌ക്ക് രണ്ട് മണി വരെയാണ് പുതിയ സമയക്രമം. ചൂട് കാലത്ത് വൈദ്യുതി ഉപഭോഗം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചു.
പുതിയ സമയക്രമം മെയ് 2 മുതൽ ജൂലൈ 15വരെ പ്രാബല്യത്തിൽ വരും. ഇതിലൂടെ 300 മുതൽ 350 മെഗാവാട്ട് കറണ്ട് ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതൽ നടക്കുന്നത് 1.30 നും 5 മണിക്കും ഇടയിലാണ്.
സർക്കാർ ഓഫീസുകളിലെ സന്ദർശകരുടെയും ജീവനക്കാരുടെയും അഭിപ്രായം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. ഊർജ സംരക്ഷണത്തിന് പുറമെ സർക്കാർ ജീവനക്കാരുടെ ഉൽപ്പാതന ക്ഷമതയും തൊഴിൽ-ജീവിത സന്തുലനവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശം കൂടി തീരുമാനത്തിന് പിന്നിലുണ്ടെന്ന് മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates