രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം 
India

രാഹുല്‍ ഗാന്ധി അക്രമം പടര്‍ത്താന്‍ ശ്രമിക്കുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളാന്‍ വിദഗ്ധനാണോ?; തിരിച്ചടിച്ച് ബിജെപി

രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ വോട്ട് നേടാന്‍ മാത്രമാണ്. നിരുത്തരവാദത്തിന്റെ പര്യായമായി രാഹുല്‍ ഗാന്ധി മാറി

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ ബിജെപി. രാഹുല്‍ അക്രമം പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് സാംപിത് പാത്ര ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ വിമര്‍ശനമുന്നയിച്ച രാഹുലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ വോട്ട് നേടാന്‍ മാത്രമാണ്. നിരുത്തരവാദത്തിന്റെ പര്യായമായി രാഹുല്‍ മാറി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളാന്‍ രാഹുല്‍ ഗാന്ധി വിദഗ്ധനാണോയെന്നും സാപിത് പാത്ര ചോദിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്തുക എന്നത് മാത്രമാണ് പ്രധാനമെന്നും വോട്ട് നേടാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സാംപിത് പറഞ്ഞു. 

ലഖിംപുര്‍ ഖേരിയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. വിഷയത്തിന് ശേഷം, കര്‍ഷക സംഘടനകളും അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തി. രണ്ടുകൂട്ടരും പരസ്പര ധാരണയില്‍ എത്തിയിട്ടുണ്ടെന്നും സാംപിത്ര പാത്ര പറഞ്ഞു. 

നേരത്തെ, കേന്ദ്രത്തിന് എതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കര്‍ഷകര്‍ക്ക് എതിരെയുള്ള ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.കര്‍ഷകരെ കൊന്നിട്ടും നടപടിയില്ല. കര്‍ഷകരെ ദ്രോഹിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ലഖ്നൗവില്‍ ഉണ്ടായിരുന്നിട്ടും ലഖിംപുര്‍ ഖേരി സന്ദര്‍ശിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT