രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ്  പിടിഐ
India

രാമക്ഷേത്രം ഏപ്രിലോടെ പൂര്‍ത്തിയാകും; ചെലവിട്ടത് 2,150 കോടി; ജിഎസ്ടിയായി നല്‍കിയത് 272 കോടി

മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസിന്റെ നിര്യാണത്തെത്തുടര്‍ന്ന്, രാമക്ഷേത്രത്തിന് ഇനി മുതല്‍ മുഖ്യ പുരോഹിതന്‍ എന്ന സ്ഥാനം ഉണ്ടാകില്ലെന്നും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിന്റെ പണി ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്. ക്ഷേത്ര നിര്‍മാണത്തിനായി ആകെ ചെലവഴിച്ച തുകയുടെ കണക്കും ട്രസ്റ്റ് പുറത്തുവിട്ടു. 2020 ഫെബ്രുവരി 5 ന് ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷം അഞ്ച് വര്‍ഷത്തിനിടെ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ 2,150 കോടി രൂപ ചെലവഴിച്ചതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസിന്റെ നിര്യാണത്തെത്തുടര്‍ന്ന്, രാമക്ഷേത്രത്തിന് ഇനി മുതല്‍ മുഖ്യ പുരോഹിതന്‍ എന്ന സ്ഥാനം ഉണ്ടാകില്ലെന്നും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു. 15 ട്രസ്റ്റ് അംഗങ്ങളില്‍ 12 പേര്‍ യോഗത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില് നികുതിയും സെസും സര്‍വീസ് ചാര്‍ജും ഉള്‍പ്പടെ 396 കോടി രൂപ സര്‍ക്കാരിനായി നല്‍കി. ഇതില്‍ ജിഎസ്ടിയായി 272 കോടി രൂപ നല്‍കിയതായും ട്രസ്റ്റ് അറിയിച്ചു. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ 96 ശതമാനവും പൂര്‍ത്തിയായതായും ബാക്കിയുള്ളവ അക്ഷയ തൃതീയ ദിവസമായ (ഏപ്രില്‍ 30) ആകുമ്പോഴേക്കും പൂര്‍ത്തിയാകുമെന്നും ട്രസ്റ്റ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT