പ്രതീകാത്മക ചിത്രം 
India

സമ്മതമില്ലാതെ ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമെന്ന് കര്‍ണാടക ഹൈക്കോടതി

മനസ്സിനുള്ളിലെ 'ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള' ലൈസന്‍സല്ല വിവാഹമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: ഭര്‍ത്താവ് ഭാര്യയെ സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമാണെന്ന് കര്‍ണാടക ഹൈക്കോടതി. മനസ്സിനുള്ളിലെ 'ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള' ലൈസന്‍സല്ല വിവാഹമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഭര്‍ത്താവ് ഭാര്യയെ ലൈംഗികമായി ആക്രമിക്കുന്നത് ഭാര്യയുടെ മാനസികാവസ്ഥയില്‍ ഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കും. ഇത് അവരില്‍ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളുണ്ടാക്കും. ഭര്‍ത്താക്കന്മാരുടെ ഇത്തരം പ്രവൃത്തികള്‍ ഭാര്യമാരുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്നു. 
ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരുടെ ശരീരവും മനസ്സും ആത്മാവും അടക്കി ഭരിക്കുന്ന ഭരണാധികാരികളാണെന്നുള്ള പുരാതനമായ ചിന്തയും കീഴ്വഴക്കവും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഭര്‍തൃബലാത്സംഗം കുറ്റമായി പരിഗണിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിയമസഭയാണ് അത് പരിഗണിക്കേണ്ടത്. 'ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ മേല്‍ ബലാത്സംഗ കുറ്റം ചുമത്തുന്നത് മാത്രമാണ് ഈ കോടതിയുടെ പരിഗണനയിലുള്ളതെന്നും കോടതി പറഞ്ഞു. 

വിവാഹം കഴിഞ്ഞതുമുതല്‍ ലൈംഗിക അടിമയെപ്പോലെയാണ് ഭര്‍ത്താവ് തന്നോട് പെരുമാറിയതെന്ന് കേസ് പരിഗണിക്കുന്നതിനിടെ യുവതി കോടതിയില്‍ വ്യക്തമാക്കി. മനുഷ്യത്വമില്ലാതെയാണ് ഭര്‍ത്താവ് പെരുമാറി. മകളുടെ മുന്നില്‍ പോലും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT