മൊഹാലി: പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങിനെ വധിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റർ. മൊഹാലിയിലാണ് പോസ്റ്റർ പതിച്ചത്. പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ ഐഡി ട്രാക് ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമരിന്ദർ സിങ്ങിനെതിരെ നേരത്തെയും ഭീഷണികളെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച പോസ്റ്ററുകളിൽ ഡിസംബർ 14ന് കരി ഓയിൽ ഒഴിച്ചതിൽ പൊലീസ് കേസ് എടുത്തിരുന്നു. കർഷകസമരം നടക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെയും ആം ആദ്മിക്കെതിരെയും രൂക്ഷ വിമർശനങ്ങളുമായി അമരിന്ദർ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന് ഭീഷണികളുയരുന്നത്. പ്രകോപനപരമായ പോസ്റ്റർ ഒട്ടിച്ചയാളെ അന്വേഷിക്കുകയാണ് പഞ്ചാബ് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates