പ്രതീകാത്മക ചിത്രം 
India

ചൂടാക്കുമ്പോള്‍ സ്വര്‍ണമാവുന്ന മണല്‍, നാലു കിലോയ്ക്ക് 50 ലക്ഷം രൂപ; ജ്വല്ലറി ഉടമയെ കബളിപ്പിച്ചയാളെ തേടി പൊലീസ് 

ചൂടാക്കുമ്പോള്‍ സ്വര്‍ണമാവുന്ന മണല്‍, നാലു കിലോയ്ക്ക് 50 ലക്ഷം രൂപ; ജ്വല്ലറി ഉടമയെ കബളിപ്പിച്ചയാളെ തേടി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

പൂനെ: 'ചൂടാക്കിയാല്‍ സ്വര്‍ണമാവുന്ന മണല്‍' ജ്വല്ലറി ഉടമയ്ക്കു നല്‍കി അന്‍പതു ലക്ഷം രൂപ തട്ടിയ വിരുതനെ തേടി പൊലീസ്. മഹാരാഷ്ട്രയില്‍ പൂനെയിലെ ജ്വല്ലറി ഉടമയാണ് തട്ടിപ്പിനിരയായത്.

ഒരു വര്‍ഷം മുമ്പാണ്, തട്ടിപ്പു നടത്തിയ ആളെ പരിചയപ്പെട്ടതെന്ന് ജ്വല്ലറി ഉടമ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജ്വല്ലറിയില്‍ വന്ന ഇയാള്‍ ഉടമയുമായി പരിചയത്തില്‍ ആവുകയായിരുന്നു. തുടര്‍ന്ന് ഇടയ്ക്കിടെ ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും എത്തി. ക്ഷീരോത്പന്നങ്ങള്‍ വിപണനം നടത്തുകയാണെന്നാണ് ഇയാള്‍  പറഞ്ഞിരുന്നത്.

ബംഗാളില്‍നിന്നു കൊണ്ടുവന്ന മാന്ത്രിക മണല്‍ ആണെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ ഉടമയില്‍നിന്നു പണം തട്ടിയത്. നാലു കിലോ വരുന്ന ഒരു ചാക്ക് മണല്‍ ആണ് നല്‍കിയത്. ചൂടാക്കിയാല്‍ സ്വര്‍ണമായി മാറും എന്നാണ് വിശ്വസിപ്പിച്ചത്. പ്രതിഫലമായി മുപ്പതു ലക്ഷം രൂപ പണമായി നല്‍കി. ബാക്കി ഇരുപതു ലക്ഷത്തിനു ആഭരണങ്ങളും നല്‍കിയതായി വ്യാപാരി പറയുന്നു.

വീട്ടിലെത്തി മണല്‍ ചൂടാക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വഞ്ചനാ, ക്രിമിനല്‍ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT