ഫയല്‍ ചിത്രം 
India

ഹരിയാനയില്‍ 75 ശതമാനം ജോലി തദ്ദേശീയര്‍ക്ക്; സ്‌റ്റേ സുപ്രീം കോടതി നീക്കി

നിയമം സ്റ്റേ ചെയ്യുന്നതിന് ഹൈക്കോടതി വ്യക്തമായ കാരണം വിശദീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയില്‍ സ്വകാര്യ മേഖലയിലെ 75 ശതമാനം ജോലിയും തദ്ദേശവാസികള്‍ക്കു സംവരണം ചെയ്ത സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഇടക്കാല സ്റ്റേ സുപ്രീം കോടതി നീക്കി. നാലാഴ്ചയ്ക്കകം കേസില്‍ തീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതിയോടു നിര്‍ദേശിച്ച സുപ്രീം കോടതി അതുവരെ തൊഴില്‍ദാദാക്കളുടെ മേല്‍ സമ്മര്‍ദം പാടില്ലെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേസിന്റെ മെരിറ്റിലേക്കു കടക്കുന്നില്ലെന്ന്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. നാലാഴ്ചയ്ക്കകം കേസില്‍ ഹൈക്കോടതി തീര്‍പ്പുണ്ടാക്കണം. കക്ഷികള്‍ കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടരുത്. അതേസമയം ഈ കാലയളവില്‍ തൊഴില്‍ ദാതാക്കള്‍ക്കു മേല്‍ സര്‍ക്കാര്‍ നിര്‍ബന്ധം ചെലുത്താനും പാടില്ലെന്ന് ബെഞ്ച് നിര്‍ദേശിച്ചു. 

നിയമം സ്റ്റേ ചെയ്യുന്നതിന് ഹൈക്കോടതി വ്യക്തമായ കാരണം വിശദീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹരിയാന സര്‍ക്കാരിനു വേണ്ടി ഹാജരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT