ഫയല്‍ ചിത്രം 
India

ഹരിയാനയില്‍ 75 ശതമാനം ജോലി തദ്ദേശീയര്‍ക്ക്; സ്‌റ്റേ സുപ്രീം കോടതി നീക്കി

നിയമം സ്റ്റേ ചെയ്യുന്നതിന് ഹൈക്കോടതി വ്യക്തമായ കാരണം വിശദീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹരിയാനയില്‍ സ്വകാര്യ മേഖലയിലെ 75 ശതമാനം ജോലിയും തദ്ദേശവാസികള്‍ക്കു സംവരണം ചെയ്ത സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ ഇടക്കാല സ്റ്റേ സുപ്രീം കോടതി നീക്കി. നാലാഴ്ചയ്ക്കകം കേസില്‍ തീര്‍പ്പുണ്ടാക്കാന്‍ ഹൈക്കോടതിയോടു നിര്‍ദേശിച്ച സുപ്രീം കോടതി അതുവരെ തൊഴില്‍ദാദാക്കളുടെ മേല്‍ സമ്മര്‍ദം പാടില്ലെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേസിന്റെ മെരിറ്റിലേക്കു കടക്കുന്നില്ലെന്ന്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. നാലാഴ്ചയ്ക്കകം കേസില്‍ ഹൈക്കോടതി തീര്‍പ്പുണ്ടാക്കണം. കക്ഷികള്‍ കേസ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടരുത്. അതേസമയം ഈ കാലയളവില്‍ തൊഴില്‍ ദാതാക്കള്‍ക്കു മേല്‍ സര്‍ക്കാര്‍ നിര്‍ബന്ധം ചെലുത്താനും പാടില്ലെന്ന് ബെഞ്ച് നിര്‍ദേശിച്ചു. 

നിയമം സ്റ്റേ ചെയ്യുന്നതിന് ഹൈക്കോടതി വ്യക്തമായ കാരണം വിശദീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നടപടി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹരിയാന സര്‍ക്കാരിനു വേണ്ടി ഹാജരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT