ഫയല്‍ ചിത്രം 
India

മൂന്നുനില കെട്ടിടത്തില്‍ 'ഗസ്റ്റ് ഹൗസ്' ; റെയ്ഡില്‍ കുടുങ്ങിയത് 18 പേര്‍ ; വന്‍ സെക്‌സ് റാക്കറ്റ് വലയില്‍

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും 10 പെണ്‍കുട്ടികളെ രക്ഷിച്ചതായും പൊലീസ് സംഘം അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വന്‍ പെണ്‍വാണിഭ സംഘം നോയിഡയില്‍ പിടിയില്‍. സെക്ടര്‍ 51 ല്‍ മൂന്നുനില കെട്ടിടത്തിലായിരുന്നു പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചു വന്നിരുന്നത്. എട്ടു മാനേജര്‍മാരെയും 10 കസ്റ്റമേഴ്‌സിനെയും പൊലീസ് അറസ്റ്റു ചെയ്തു. 

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നും 10 പെണ്‍കുട്ടികളെ രക്ഷിച്ചതായും പൊലീസ് സംഘം അറിയിച്ചു. ഗസ്റ്റ് ഹൗസ് പോലെ, ഒരാള്‍ക്കും സംശയത്തിന് ഇട നല്‍കാതെയാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചു വന്നിരുന്നതെന്ന് നോയ്ഡ് ഡിസിപി രണ്‍വിജയ് സിങ് പറഞ്ഞു. 

അഭിഷേക്, ആകാശ്, ശിവം, രമേഷ്, യോഗേഷ്, പ്രമോദ്, പൂജ നാഗ്പാല്‍, മിലന്‍ താക്കൂര്‍ എന്നീ സെക്‌സ് റാക്കറ്റ് മാനേജര്‍മാരാണ് പിടിയിലായത്. ഇവര്‍ നേരത്തെ സെക്ടര്‍ 18 മാര്‍ക്കറ്റില്‍ ഒരു സ്പാ നടത്തിയിരുന്നു. 

ഈ വര്‍ഷം ആദ്യം ഇത് പൂട്ടിപ്പോയി. തുടര്‍ന്നാണ് ഗസ്റ്റ് ഹൗസ് ആരംഭിച്ചത്. ഡിമാന്‍ഡ് അനുസരിച്ച് 5000 മുതല്‍ 15,000 വരെയാണ് യുവതികള്‍ക്കായി നിരക്ക് ഈടാക്കിയിരുന്നത്. റെയ്ഡില്‍ ബുക്കിങ്ങിന് ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണുകളും അക്കൗണ്ട് ബുക്കുകളും ഗര്‍ഭനിരോധന ഉറകളും മറ്റും കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ഗൾഫ് രാജ്യങ്ങളിലെ റദ്ദാക്കിയ പത്താം ക്ലാസ് പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ച് സിബിഎസ്ഇ, പുതിയ രീതി അറിയാം

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

SCROLL FOR NEXT