യുഗേന്ദ്ര പവാര്‍ എക്സ്
India

അജിത് പവാറിനെതിരെ സഹോദര പുത്രന്‍; ബാരാമതിയില്‍ വീണ്ടും കുടുംബപ്പോര്; 45 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ശരദ് പവാര്‍

അജിത് പവാറിന്റെ ഇളയ സഹോദരന്‍ ശ്രീനിവാസന്റെ മകനാണ് യുഗേന്ദ്ര പവാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി എന്‍സിപി ശരദ് പവാര്‍ വിഭാഗം. ബരാമതി മണ്ഡലത്തില്‍ അജിത് പവാറിനെതിരെ ബാരാമതി മണ്ഡലത്തില്‍ സഹോദരപുത്രന്‍ യുഗേന്ദ്ര പവാര്‍ മത്സരിക്കും. ആദ്യഘട്ട പട്ടികയില്‍ 45 പേരാണ് ഇടംപിടിച്ചത്.

അജിത് പവാറിന്റെ ഇളയ സഹോദരന്‍ ശ്രീനിവാസന്റെ മകനാണ് യുഗേന്ദ്ര പവാര്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ ഇസ്ലാം പൂരിലും ജിതേന്ദ്ര അവ്ഹാദ് മുംബൈ കാല്‍വയിലും അനില്‍ദേശ് മുഖ് കറ്റോളിലും ഹര്‍ഷവര്‍ധന്‍ പാട്ടില്‍ ഇന്ദാപൂരിലും മത്സരിക്കും.

ബാരാമതി ലോക്‌സഭാ മണ്ഡലത്തില്‍ അജിത് പവാര്‍ ഭാര്യ സുനേത്രയെ മത്സരിപ്പിച്ചെങ്കിലും ശരദ് പവാറിന്റെ മകള്‍ സുപ്രിയയോട് ഒന്നര ലക്ഷത്തിലേറെ വോട്ടിനു പരാജയപ്പെട്ടിരുന്നു. അന്നു സുപ്രിയയുടെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ചയാളാണു യുഗേന്ദ്ര. മൂന്നു പതിറ്റാണ്ടോളമായി ഇവിടെ നിന്നുള്ള എംഎല്‍എയാണ് അജിത് പവാര്‍.

അതേസമയം, എന്‍സിപി അജിത് പവാര്‍ വിഭാഗം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നലെ പുറത്തിറക്കിയിരുന്നു. ബാരാമതിയില്‍ ഉപമുഖ്യമന്ത്രി അജിത് പവാറും യേവ്ളയില്‍ മന്ത്രി ഛഗന്‍ ഭുജ്ബലും ഉള്‍പ്പെടെ 38 പേരുടെ പട്ടികയാണു പുറത്തിറക്കിയത്. ദിലീപ് പാട്ടില്‍, ഹസന്‍ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ധര്‍മറാവു ബാബാ അത്രം തുടങ്ങിയ മന്ത്രിമാരുള്‍പ്പെടുന്ന പട്ടികയില്‍ 26 സിറ്റിങ് എംഎല്‍എമാരാണ് ഇടം പിടിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

SCROLL FOR NEXT