പ്രതീകാത്മക ചിത്രം 
India

'ഏറെ നേരം ഫോണില്‍ സംസാരിച്ചു', യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് സഹോദരന്‍

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദീർഘനേരം മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ പേരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സഹോദരൻ. പഴനി സ്വദേശി മുരുഗേശന്റെ മകൾ ഗായത്രിയാണ് കൊല്ലപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്നു പറഞ്ഞാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. 

എന്നാൽ ഗായത്രിയെ പരിശോധിച്ച ഡോക്ടർമാർ യുവതിയുടെ കഴുത്തിൽ സംശയകരമായ പാടുകൾ കണ്ടതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. കൊലയ്ക്ക് പിന്നിൽ സഹോദരനായ ബാലമുരുകനാണെന്ന് പൊലീസിന് വ്യക്തമായി. 

ഏറെനേരം ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു പ്രകോപിതനായി കൊല നടത്തിയതാണെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു. സംഭവത്തിൽ മാതാപിതാക്കൾക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപന അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

SCROLL FOR NEXT