South Korean president Lee Jae-myung arrives in India 
India

ത്രിദിന സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഇന്ത്യയില്‍, സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ് ഇന്ത്യയില്‍. ഇന്നലെ വൈകീട്ടാണ് ലീ ജെയ്-മ്യുങ് ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെത്തിയത്. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്ന് ലീയെ സ്വീകരിച്ചു. ഇന്ത്യയുടെയും ദക്ഷിണ കൊറിയയുടെയും ദേശീയ പതാകകള്‍ വീശി പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റും ഭാര്യയും മഹാത്മാഗാന്ധിയുടെ സമാധിയില്‍ അദരാഞ്ജലി അര്‍പ്പിച്ചു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള തലത്തില്‍ ഉയര്‍ന്നിട്ടുള്ള അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ഓഫ് കൊറിയയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ഏറെ പ്രധാനമാണെന്ന് ലീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തിന് ശേഷം ലീ ജെയ്-മ്യുങ് നടത്തുന്ന ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണ് പുരോഗമിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ക്ഷിണ കൊറിയന്‍ പ്രസിഡന്റ് ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച 2010 ലെ സാമ്പത്തിക പങ്കാളിത്ത കരാറിനെ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയാകും. കരാര്‍ സമയത്ത് 14.2 ബില്യണ്‍ ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം 2024-25 ല്‍ 26.89 ബില്യണ്‍ ഡോളറായി വളര്‍ന്നു, ഏകദേശം 90 ശതമാനം വര്‍ധനവാണ് വ്യാപാര രംഗത്ത് ഉണ്ടയിട്ടുള്ളത്.

South Korean president Lee Jae-myung arrives in India,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഥാര്‍, തോക്ക്, നോട്ട് കെട്ടുകള്‍: അമരാവതി ലൈംഗിക പീഡനക്കേസിലെ പ്രതിയുടെ ആഡംബര ജീവിതം അന്വേഷണ നിഴലില്‍

മൂന്ന് വര്‍ഷത്തിനിടെ ഏഴ് ആത്മഹത്യ, 15,000 പരാതികള്‍; ലോണ്‍ ആപ്പ് ഇരകളില്‍ കൂടുതലും സ്വകാര്യ സ്ഥാപന ജീവനക്കാര്‍

'109 എണ്ണം', വല നിറച്ചും ​ഗോളുകള്‍! ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്ക്...

''ഇന്ത്യൻ പൗരത്വം നൽകാം''; ബിസിസിഐയുടെ ഉന്നതന്റെ ഓഫർ; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

എസി ഉപയോഗിക്കുമ്പോൾ നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

SCROLL FOR NEXT