വൈറസിനെ കണ്ടെത്താന്‍ പരിശീലനം നേടിയ നായ/ എഎന്‍ഐ ചിത്രം 
India

കരസേനയില്‍ കോവിഡ് കണ്ടെത്താന്‍ നായ്ക്കള്‍, പ്രത്യേക പരിശീലനം

കോവിഡ് പ്രതിരോധത്തിന് നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഇന്ത്യന്‍ കരസേന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഇന്ത്യന്‍ കരസേന. വൈറസിനെ കണ്ടെത്തുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. വൈറസിനെ കണ്ടെത്തുന്നതിന് നായ്ക്കളുടെ സേവനം മുതല്‍ക്കൂട്ടാകുമെന്നാണ് കരേസനയുടെ കണക്കുകൂട്ടല്‍.

ലാബ്രഡോര്‍, തദ്ദേശീയ ഇനമായ ചിപ്പിപ്പരായ് എന്നി വിഭാഗങ്ങളില്‍പ്പെട്ട നായ്ക്കളെയാണ് പരിശീലിപ്പിച്ചത്. വൈറസിനെ അപ്പോള്‍ തന്നെ കണ്ടെത്തുന്നതിനുള്ള പരിശീലമാണ് നല്‍കിയത്. വിയര്‍പ്പ്, മൂത്രം എന്നിവയുടെ സാമ്പിളുകള്‍ പരിശോധിച്ച് വൈറസിനെ കണ്ടെത്തുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. വൈറസ് ബാധ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ നായ്ക്കളുടെ സേവനം 95 ശതമാനം ഫലപ്രദമാണെന്ന് കരസേന അറിയിച്ചു.

ബന്ധപ്പെട്ട യൂണിറ്റുകളാണ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കിയത്. പലയിടത്തും വൈറസ് ബാധ കണ്ടെത്തുന്നതിന് നായ്ക്കളുടെ സേവനം ആരംഭിച്ചതായും കരസേന അറിയിച്ചു. നായ്ക്കള്‍ക്ക് വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേണല്‍ സുരേന്ദര്‍ സെയ്‌നി അറിയിച്ചു. വൈറസ് ബാധയേറ്റ ശരീരത്തിലെ കോശങ്ങളില്‍ കാണുന്ന അസാധാരണത്വം പരിശോധിച്ചാണ് വൈറസ് ബാധ കണ്ടെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'വേടന്റെ സ്ഥാനത്ത് ദീലിപ് ആയിരുന്നുവെങ്കിലോ..?'; ഇരട്ടത്താപ്പ് മലയാളിയുടെ മുഖമുദ്രയെന്ന് സംവിധായകന്‍

14കാരൻ വൈഭവിന്റെ 'കൈക്കരുത്ത്' പാകിസ്ഥാനും അറിയും! ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീം

വോട്ടര്‍പട്ടിക പരിഷ്‌കരണം: ബിഎല്‍ഒമാര്‍ വീട്ടിലെത്തിയാല്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

'നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു', കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശം കണ്ടെത്തി പൊലീസ്, ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

SCROLL FOR NEXT