വൈറസിനെ കണ്ടെത്താന്‍ പരിശീലനം നേടിയ നായ/ എഎന്‍ഐ ചിത്രം 
India

കരസേനയില്‍ കോവിഡ് കണ്ടെത്താന്‍ നായ്ക്കള്‍, പ്രത്യേക പരിശീലനം

കോവിഡ് പ്രതിരോധത്തിന് നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഇന്ത്യന്‍ കരസേന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഇന്ത്യന്‍ കരസേന. വൈറസിനെ കണ്ടെത്തുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. വൈറസിനെ കണ്ടെത്തുന്നതിന് നായ്ക്കളുടെ സേവനം മുതല്‍ക്കൂട്ടാകുമെന്നാണ് കരേസനയുടെ കണക്കുകൂട്ടല്‍.

ലാബ്രഡോര്‍, തദ്ദേശീയ ഇനമായ ചിപ്പിപ്പരായ് എന്നി വിഭാഗങ്ങളില്‍പ്പെട്ട നായ്ക്കളെയാണ് പരിശീലിപ്പിച്ചത്. വൈറസിനെ അപ്പോള്‍ തന്നെ കണ്ടെത്തുന്നതിനുള്ള പരിശീലമാണ് നല്‍കിയത്. വിയര്‍പ്പ്, മൂത്രം എന്നിവയുടെ സാമ്പിളുകള്‍ പരിശോധിച്ച് വൈറസിനെ കണ്ടെത്തുന്നതിനുള്ള പരിശീലനമാണ് നല്‍കിയത്. വൈറസ് ബാധ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ നായ്ക്കളുടെ സേവനം 95 ശതമാനം ഫലപ്രദമാണെന്ന് കരസേന അറിയിച്ചു.

ബന്ധപ്പെട്ട യൂണിറ്റുകളാണ് നായ്ക്കള്‍ക്ക് പരിശീലനം നല്‍കിയത്. പലയിടത്തും വൈറസ് ബാധ കണ്ടെത്തുന്നതിന് നായ്ക്കളുടെ സേവനം ആരംഭിച്ചതായും കരസേന അറിയിച്ചു. നായ്ക്കള്‍ക്ക് വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേണല്‍ സുരേന്ദര്‍ സെയ്‌നി അറിയിച്ചു. വൈറസ് ബാധയേറ്റ ശരീരത്തിലെ കോശങ്ങളില്‍ കാണുന്ന അസാധാരണത്വം പരിശോധിച്ചാണ് വൈറസ് ബാധ കണ്ടെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT