തിരുപ്പതി ക്ഷേത്രത്തിലെ തിരക്ക് സ്ക്രീൻഷോട്ട്
India

ടോക്കണ്‍ വിതരണ കൗണ്ടറിലേക്ക് ആളുകള്‍ തള്ളിക്കയറി, തിരുപ്പതി ദുരന്തത്തില്‍ മരണം ആറായി

രാത്രി എട്ട് മണിയോടെയാണ് ടോക്കൺ വിതരണം ആരംഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ടോക്കണ്‍ വിതരണത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ മൂന്നു പേര്‍ സ്ത്രീകളാണ്. 30 പേർക്ക് ​പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ടോക്കണ്‍ വിതരണ കൗണ്ടറിലേക്ക് ആളുകള്‍ തള്ളിക്കയറി, തിരുപ്പതി ദുരന്തത്തില്‍ മരണം ആറായി

വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിലേക്ക് ആളുകൾ തള്ളിക്കയതോടെയാണ് അപകടമുണ്ടായത്. രാത്രി എട്ട് മണിയോടെയാണ് ടോക്കൺ വിതരണം ആരംഭിച്ചത്. രാവിലെ മുതല്‍ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്.

മരിച്ചവരില്‍ ഒരാള്‍ തമിഴ്നാട് സേലം സ്വദേശി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു. പരുക്കേറ്റവരെ ക്ഷേത്രത്തിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി. സംഭവത്തിൽ പ്രധാനമന്ത്രി ന​രേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT