ഫയല്‍ ചിത്രം 
India

കോവിഡ് കുത്തനെ ഉയരാന്‍ കാരണം ആഡംബര കല്യാണങ്ങളും തെരഞ്ഞെടുപ്പുമെന്ന് ഹര്‍ഷവര്‍ധന്‍; ചികിത്സയിലുള്ളവരില്‍ കൂടുതലും കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍

 കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക് 92.38 ശതമാനമാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഡംബര കല്യാണങ്ങള്‍, കര്‍ഷക പ്രക്ഷോഭം, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് എന്നിവയാകാം ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.  കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക് 92.38 ശതമാനമാണ്. രാജ്യത്തിന്റെ കോവിഡ് മരണനിരക്ക് 1.30 ശതമാനമാണെന്നത് ആശ്വാസം പകരുന്നതായും ഹര്‍ഷവര്‍ഷന്‍ പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന 11 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഹര്‍ഷവര്‍ധന്‍ ആശങ്ക പങ്കുവെച്ചത്.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവയാണ് കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങള്‍. ഇതില്‍ ഛത്തീസ്ഗഡിലാണ് ഏറ്റവും മോശം സാഹചര്യം. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമാണ്. കേസുകളുടെ എണ്ണത്തില്‍ 10 മടങ്ങിന്റെ വര്‍ധനയാണ് ഛത്തീസ്ഗഡില്‍ ഉണ്ടായത്. പഞ്ചാബില്‍ 80 ശതമാനം കേസുകളും ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരാണ്. 

മഹാരാഷ്ട്ര, കര്‍ണാടക, കേരള, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗവും. 75.88 ശതമാനം കേസുകളും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ മഹാരാഷ്ട്ര മാത്രം 58 ശതമാനം വരുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT