സുപ്രീം കോടതി /ഫയല്‍ 
India

'അവനവനു ശരിയെന്നു തോന്നുന്ന നിയമം അനുസരിച്ചു പ്രവര്‍ത്തിക്കാനാവില്ല'; ജഡ്ജി നിയമനത്തില്‍ വീണ്ടും സുപ്രീം കോടതി

നിയമത്തില്‍ അവസാന വാക്കു പറയേണ്ടത് കോടതിയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തെക്കുറിച്ച് സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നവര്‍ നടത്തുന്ന വിമര്‍ശനങ്ങളില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. രാജ്യത്തെ നിയമം എന്താണെന്ന് സര്‍ക്കാരിനോട് ഉപദേശിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണിയോട് കോടതി പറഞ്ഞു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജ്യസഭയില്‍ നടത്തിയ കന്നിപ്രസംഗത്തില്‍ ജഡ്ജി നിയമന രീതിയെ പരാമര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് നിയമ നിര്‍മാണത്തിനുള്ള അവകാശം പാര്‍ലമെന്റിന് ആണെങ്കിലും അതു സൂക്ഷ്മ പരിശോധന നടത്താന്‍ കോടതിക്ക് അധികാരമുണ്ടെന്ന്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമത്തില്‍ അവസാന വാക്കു പറയേണ്ടത് കോടതിയാണ്. സ്വയം ശരിയെന്നു തോന്നുന്ന നിയമനം അനുസരിച്ചു ഓരോരുത്തരും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവുമെന്ന് കോടതി പറഞ്ഞു.

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ നിയമത്തെ സുപ്രീം കോടതി റദ്ദാക്കിയതിനെ ധന്‍കര്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ കോടതി റദ്ദാക്കുന്ന നടപടി ലോകത്ത് ഒരു ജനാധിപത്യത്തിലും ഉണ്ടാവില്ലെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശം.

കോടതിയുടെ തീര്‍പ്പ് ഈ രാജ്യത്തെ എല്ലാവര്‍ക്കും ബാധകമാണെന്ന് ബെഞ്ച് പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി നിര്‍ദേശിച്ചു.

നേരത്തെ നിയമ മന്ത്രി കിരണ്‍ റിജിജു ജഡ്ജി നിയമനത്തെക്കുറിച്ചു നടത്തിയ പരാമര്‍ശവും സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT