ഫയല്‍ ചിത്രം 
India

ജസ്റ്റിസുമാരായ ജംഷദ് ബുര്‍ജോര്‍ പര്‍ഡിവാല, സുധാന്‍ഷു ദുലിയ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഒരാളെ സുപ്രീം കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജംഷദ് ബുര്‍ജോര്‍ പര്‍ഡിവാല, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാന്‍ഷു ദുലിയ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കോടതി കൊളീജിയമാണ് ഇരുവരുടേയും പേരുകള്‍ ശുപാര്‍ശ ചെയ്തത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ഒരാളെ സുപ്രീം കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യുന്നത്. 2017 ല്‍ ജസ്റ്റിസ് അബ്ദുള്‍ നസീന്റെ നിയമത്തിന് ശേഷം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ വ്യക്തിയാണ് പര്‍ഡിവാല. സുപ്രീം കോടതി ജഡ്ജിയാകുന്ന നാലാമത്തെ പാര്‍സി സമുദായ അംഗമായും പര്‍ഡിവാല മാറി.

2011 ഫെബ്രുവരി മുതല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി ജംഷദ് ബുര്‍ജോര്‍ പര്‍ഡിവാല സേവനം അനുഷ്ഠിച്ച് വരികയാണ്. അതിന് മുമ്പ് ഹൈക്കോടതിയില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയിരുന്നു. 2028 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം ലഭിച്ചേക്കാവുന്ന പര്‍ഡിവാല രണ്ട് വര്‍ഷവും മൂന്ന് മാസവും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിക്കും.

2021 ജനുവരി പത്ത് മുതല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് സുധാന്‍ഷു ദുലിയ. അതിന് മുമ്പ് ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ നിന്ന് സുപ്രീം കോടതിയില്‍ എത്തുന്ന രണ്ടാമത്തെ ജഡ്ജിയാണ് സുധാന്‍ഷു ദുലിയ.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT