India

ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ മകന്റെ വാഹനവ്യൂഹം ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

വാഹനം പിടിച്ചെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: എംപി ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ മകന്‍ ബിജെപി സ്ഥാനാര്‍ഥി കരണ്‍ ഭൂഷ് സിങ്ങിന്റെ വാഹനനവ്യൂഹം ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായ ഷെഹ്സാദ് ഖാന്‍ (24), റെഹാന്‍ ഖാന്‍ (19) എന്നിവരാണ് മരിച്ചത്. വാഹനം പിടിച്ചെടുത്തതായും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

അഞ്ചാം ഘട്ടത്തിലായിരുന്നു കരണ്‍ഭൂഷ് സിങ്ങ് മത്സരിച്ച കൈസര്‍ഗഞ്ചില്‍ വോട്ടെടുപ്പ് നടന്നത്. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയതായി എഎസ്പി രാധേ ശ്യാം റായ് പറഞ്ഞു. കുടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.

ബുധനാഴ്ച രാവിലെ കരണ്‍ സിങ്ങിന്റെ വാഹനവ്യൂഹം കര്‍ണാല്‍ഗഞ്ചിലൂടെ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനവ്യൂഹത്തില്‍ നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. മൂന്ന് വാഹനങ്ങള്‍ റെയില്‍വേ ക്രോസ് കടന്നപ്പോള്‍, നാലാമത്തേത് ഗേറ്റില്‍ കുടുങ്ങി. ട്രെയിന്‍ കടന്നുപോയ ശേഷം മറ്റുവാഹനങ്ങള്‍ക്കൊപ്പമെത്താനായി എസ് യുവി അമിത വേഗതിയില്‍ പോകുന്നതിനിടെ എതിരെ വന്ന മോട്ടോര്‍ സൈക്കിളില്‍ എസ് യുവി ഇടിക്കുകയായിരുന്നു. അതേസമയം, റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികയെ ഒഴിവാക്കാന്‍ ബൈക്ക് വെട്ടിച്ചതാണോ അപകടകാരണമെന്നും പൊലീസ് പരിശോധിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തിന് ശേഷം എസ് യുവി ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. യുവാക്കളുടെ മരണത്തില്‍ നടപടിയാവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT