ബെംഗളൂരുവില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി അമൃത 
India

കോപ്പിയടിച്ചതിന് അധ്യാപിക വഴക്കുപറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി 

പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് അധ്യാപിക വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് അധ്യാപിക വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർഥിനി  അമൃതയാണ് (16) ആത്മഹത്യ ചെയ്തത്. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്വം അധ്യാപികയ്ക്കാണെന്നാരോപിച്ച് ബന്ധുക്കൾ മൃതദേഹവുമായി സ്കൂളിനുമുന്നിൽ പ്രതിഷേധിച്ചു.

ദൊഡ്ഡബാനസവാടി മരിയം നിലയ സ്കൂളിലെ വിദ്യാർഥിയാണ് അമൃത. ബാനസവാടി പിള്ളറെഡ്ഡിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞയാഴ്ച നടന്ന സാമൂഹികശാസ്ത്രം പരീക്ഷയിൽ കോപ്പിയടിച്ചത് അധ്യാപിക കണ്ടെത്തി. കോപ്പിയടിച്ചതിന് മറ്റ്‌ അധ്യാപകരുടെ മുന്നിൽ വെച്ചും പിന്നീട് ക്ലാസിൽ വെച്ചും അധ്യാപിക വിദ്യാർഥിനിയെ വഴക്കു പറഞ്ഞെന്നും പൊലീസ് പറയുന്നു. വീട്ടിൽനിന്ന് അമൃതയുടേതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. എന്നാൽ, ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു.

ബെംഗളൂരുവിൽ ഒരാഴ്ചയ്ക്കിടയിൽ ഉണ്ടാവുന്ന രണ്ടാമത്തെ സമാനസംഭവമാണ് ഇത്. നവംബർ എട്ടിന് പത്താംക്ലാസ് വിദ്യാർഥി കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയിരുന്നു. പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് ക്ലാസിൽനിന്ന് പുറത്താക്കിയതിനെത്തുടർന്നായിരുന്നു ഇത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT