ഫോട്ടോ: എഎൻഐ 
India

'ആഴത്തിൽ ചിന്തിക്കു, തുറന്ന മനസോടെ ചർച്ച ആവാം'- പ്രധാനമന്ത്രി

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ പാർലമെന്റ് സെഷൻ പ്രധാനമാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സഭയിൽ തുറന്ന മനസോടെ ചർച്ചകൾ നടക്കണമെന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. വർഷകാല സെഷൻ പരമ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

'സഭാ സമ്മേളനം രാജ്യ താത്പര്യങ്ങൾക്കായി വിനിയോ​ഗിക്കാൻ കഴിയണം. പാർലമെന്റിൽ തുറന്ന മനസോടെ ചർച്ച നടത്തണം, ആവശ്യമെങ്കിൽ സംവാദം വേണം. എല്ലാ എംപിമാരോടും ആഴത്തിൽ ചിന്തിക്കാനും ചർച്ച ചെയ്യാനും ഞാൻ അഭ്യർത്ഥിക്കുന്നു.'

'ആസാദി കാ അമൃത് മഹോത്സവം നടക്കുന്ന ഘട്ടമാണിത്. അടുത്ത 25 വർഷം കൂടി കഴിഞ്ഞാൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കും. അപ്പോഴേക്കും രാജ്യം പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള യാത്രയിലായിരിക്കും. അതിന് ബലമേകുന്ന പ്രമേയങ്ങൾ കൈക്കൊള്ളേണ്ട സമയം കൂടിയാണിത്.' 

'പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈ പാർലമെന്റ് സെഷൻ പ്രധാനമാണ്. പുതിയ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും രാജ്യത്തെ നയിക്കാൻ തുടങ്ങുകയാണ്'- അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്നാണ് തുടക്കമാകുന്നത്. രാഷ്ട്രപതി തെര‍ഞ്ഞെടുപ്പ് ഇന്ന് നടക്കും. 24 ബില്ലുകൾ കേന്ദ്രം ഈ സമ്മേളന കാലത്ത് സഭയിൽ അവതരിപ്പിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT