അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കുന്നു 
India

വീഴാനാഞ്ഞ് ബഹുനിലക്കെട്ടിടം, പൊളിക്കാന്‍ കോര്‍പ്പറേഷന്‍; ഒടുവില്‍ വന്‍ വീഴ്ച -വീഡിയോ 

നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി അപകടകരമായ നിലയില്‍ ചരിഞ്ഞുനിന്ന ബഹുനില കെട്ടിടം പൊളിച്ചുനീക്കി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി അപകടകരമായ നിലയില്‍ ചരിഞ്ഞുനിന്ന ബഹുനില കെട്ടിടം പൊളിച്ചുനീക്കി. ബംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് കെട്ടിടം പൊളിച്ചുനീക്കിയത്. 

കഴിഞ്ഞദിവസം രാത്രിയാണ് പശ്ചിമ ബംഗളൂരുവിലെ കമല നഗറില്‍ നാലുനില കെട്ടിടം ചരിഞ്ഞത്. കെട്ടിടം ചരിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ താമസക്കാരെ ഒഴിപ്പിച്ചത് കാരണം എല്ലാവരും സുരക്ഷിതരായി. അപകടാവസ്ഥയില്‍ നില്‍ക്കുന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉടനടി തീരുമാനിക്കുകയായിരുന്നു.

 കെട്ടിടം ചരിഞ്ഞത് അറിഞ്ഞ് ഉടന്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി. കെട്ടിടത്തിലുള്ളവരെയും തൊട്ടടുത്തുള്ള വീടുകളിലുള്ളവരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. നാലുനില കെട്ടിടത്തില്‍ എട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. കനത്തമഴയും അടിത്തറയ്ക്ക് ബലക്ഷയം സംഭവിച്ചതുമാണ് കെട്ടിടം ചരിയാന്‍ കാരണമെന്നാണ് ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വിശദീകരണം.

ഇത് ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ പരിധിയിലെ 26 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് നഗരസഭ തീരുമാനിച്ചത്.  ബംഗളൂരു നഗരത്തില്‍ തിങ്കളാഴ്ച കനത്തമഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച നഗരത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണത് വലിയ വാര്‍ത്തയായിരുന്നു. പതിനാല് ദിവസത്തിനിടെ നാലാമത്തെ കെട്ടിടമാണ് അന്ന് തകര്‍ന്നുവീണത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

SCROLL FOR NEXT