വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

ക്ഷേത്ര ദര്‍ശനത്തിനെത്തി; കീഴ്ജീവനക്കാരനെ കൊണ്ട് ഷൂ എടുപ്പിച്ച് കലക്ടര്‍, വിവാദം (വീഡിയോ)

തന്റെ ഷൂസ് ഡഫേദാറിനെ കൊണ്ട് എടുപ്പിച്ച ജില്ലാ കലക്ടറുടെ നടപടി വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്റെ ഷൂസ് ഡഫേദാറിനെ കൊണ്ട് എടുപ്പിച്ച ജില്ലാ കലക്ടറുടെ നടപടി വിവാദത്തില്‍. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ജഡാവതിന്റെ നടപടിയാണ് വിവാദമായിരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിന് എത്തിയ കലക്ടര്‍ ഷൂസ് ഊരിയിട്ടതിന് ശേഷം, ദഫേദാറിനെ കൊണ്ട് എടുത്തു മാറ്റിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. 

അതേസമയം, താന്‍ ഷൂസ് എടുത്തുമാറ്റാന്‍ പറഞ്ഞിട്ടില്ലെന്നാണ് കലക്ടര്‍ വിശദീകരണം നല്‍കുന്നത്. രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രധാന ആഘോഷമായ കൂവഗം ഉത്സവത്തിന് മുന്നോടിയായി കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു കലക്ടര്‍. 

ക്ഷേത്രത്തിന് മുന്നില്‍വെച്ച് കലക്ടര്‍ ഷൂസ് അഴിക്കുന്നതും പിന്നില്‍ നിന്ന ഡഫേദാറിനെ വിളിച്ചുവരുത്തി എടുത്തു മാറ്റാന്‍ ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് ശ്രാവണ്‍ കുമാര്‍ പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് വ്യാജമാണ് എന്നറിയാം. സ്ഥലത്തില്ലാതിരുന്ന ആരോ വീഡിയോ എഡിറ്റ് ചെയ്യുകയായിരുന്നു എന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. കലക്ടറുടെ നടപടിക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT