പ്രതീകാത്മക ചിത്രം 
India

ഒരേ റണ്‍വേയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി രണ്ടു വിമാനങ്ങള്‍; നൂറു കണക്കിന് യാത്രക്കാര്‍, വന്‍ദുരന്തം ഒഴിവായത് ഇങ്ങനെ

ദുബൈ വിമാനത്താവളത്തില്‍ വന്‍ദുരന്തം ഒഴിവായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദുബൈ വിമാനത്താവളത്തില്‍ വന്‍ദുരന്തം ഒഴിവായി. ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ട രണ്ടുവിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവിമാനങ്ങളിലുമായി നൂറ് കണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ഞായറാഴ്ചയാണ് സംഭവം. ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കുമുള്ള വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ നിന്ന് ഒരേ സമയം പുറപ്പെടാന്‍ ഒരുങ്ങിയത്. ഹൈദരാബാദിലേക്കുള്ള വിമാനം രാത്രി 9.45ന് പുറപ്പെടാനാണ് നിശ്ചയിച്ചിരുന്നത്. ബംഗളൂരുവിലേക്കുള്ള വിമാനവും ഇതേസമയത്ത് തന്നെ പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു.ഇരുവിമാനങ്ങളും ഒരേ റണ്‍വേയില്‍ തന്നെ ഷെഡ്യൂള്‍ ചെയ്തതാണ് അപകടഭീഷണി ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് യുഎഇ വ്യോമയാന അന്വേഷണ ഏജന്‍സി അന്വേഷിക്കും.

ഇരു വിമാനങ്ങളും പുറപ്പെടുന്ന സമയം തമ്മില്‍ അഞ്ചുമിനിറ്റിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. റണ്‍വേയില്‍ നിന്ന് ഹൈദരാബാദ് വിമാനം പറന്നു ഉയരാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ജീവനക്കാര്‍ അതേ ദിശയില്‍ മറ്റൊരു വിമാനം അതിവേഗത്തില്‍ വരുന്നത് കണ്ടത്. എടിസിയുടെ നിര്‍ദേശപ്രകാരം ഹൈദരാബാദ് വിമാനത്തിന്റെ വേഗത കുറച്ച് ടാക്‌സിവേയിലേക്ക് നീങ്ങി റണ്‍വേയിലെ തടസം നീക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ബംഗളൂരുവിലേക്കുള്ള എമിറേറ്റ്‌സ് വിമാനം പറന്നുയരുന്നതിന് വേണ്ടി ഹൈദരാബാദ് വിമാനം ടാക്‌സി ബേയിലേക്ക് നീങ്ങി. ബംഗളൂരു വിമാനം പുറപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷമാണ് ഹൈദരാബാദ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയെ സംബന്ധിച്ച്  യുഎഇ എയര്‍ ആക്്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ അന്വേഷണം ആരംഭിച്ചു. എടിസി ക്ലിയറന്‍സ് ലഭിക്കുന്നതിന് മുന്‍പ് ഹൈദരാബാദ് വിമാനം പറന്നുയരാന്‍ ശ്രമിച്ചതാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

SCROLL FOR NEXT