ഐഎസ്ആര്‍ഒ പുറത്തുവിട്ട ചിത്രം/ ട്വിറ്റര്‍ 
India

ചന്ദ്രനില്‍ 'കാലുകുത്തുന്ന' നിമിഷങ്ങള്‍ വിദ്യാര്‍ഥികള്‍ തത്സമയം കാണണം; സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്ക് യുജിസി നിര്‍ദേശം 

ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നിമിഷങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നിമിഷങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. ഈ ചരിത്രനിമിഷത്തിന് സാക്ഷിയാകുന്നതില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നിര്‍ദേശം വച്ചിരിക്കുകയാണ് യുജിസി.

ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നിമിഷങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും തത്സമയം കാണുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ട ക്രമീകരണം ഒരുക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി കത്ത് നല്‍കി. സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിന്റെ ലൈവ് സ്ട്രീമിങ്ങ് വിദ്യാര്‍ഥികളും അധ്യാപകരും കാണുന്നതിന് പ്രത്യേക അസംബ്ലികള്‍ സംഘടിപ്പിക്കാനാണ് യുജിസി കത്തിലൂടെ ആവശ്യപ്പെട്ടത്.

ബുധനാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ ആറര വരെ അസംബ്ലി സംഘടിപ്പിക്കാനാണ് നിര്‍ദേശം. ചരിത്രനിമിഷത്തിന് സാക്ഷിയാകുന്നതിന് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും യുജിസി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT