ന്യൂഡല്‍ഹി: ഭാവിയില്‍ കോളജ്, സര്‍വകലാശാലാ പരീക്ഷകള്‍ മലയാളത്തിലും എഴുതാം. പരീക്ഷകള്‍ പ്രാദേശിക ഭാഷയിലുമെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്ന് യുജിസി നിര്‍ദേശിച്ചു. പഠനം ഇംഗ്ലീഷിലാണെങ്കിലും പരീക്ഷ പ്രാദേശിക ഭാഷയിലുമെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്നാണ് യുജിസി ചെയര്‍മാന്‍ എം ജഗദേഷ്‌കുമാര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച കത്തില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അധ്യാപനത്തില്‍ പ്രാദേശികഭാഷ കൂടുതലായി ഉപയോഗിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകങ്ങളും രചനകളും പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതു പ്രോത്സാഹിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. കോളജില്‍ ചേരുന്നവരുടെ എണ്ണം നിലവിലെ 27 ശതമാനത്തില്‍നിന്ന് 2035 ആകുമ്പോഴേക്കും 50% ആക്കാന്‍ ഇത്തരം മാറ്റങ്ങളിലൂടെ സാധിക്കുമെന്നും കത്തില്‍ പറയുന്നു.
ഓരോ സര്‍വകലാശാലയും പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കിയിട്ടുള്ള പാഠപുസ്തകങ്ങള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍, മറ്റ് പഠനസാമഗ്രികള്‍ എന്നിവയുടെ വിവരങ്ങള്‍ യുജിസിക്കു കൈമാറണം. ഏതൊക്കെ വിഷയങ്ങളിലെയും കോഴ്‌സുകളിലെയും പുസ്തകങ്ങളാണ് നിര്‍ബന്ധമായും പ്രാദേശിക ഭാഷകളിലേക്കു മാറ്റേണ്ടത്, പരിഭാഷയ്ക്കു യോഗ്യരായ അധ്യാപകരുടെയും വിഷയ വിദഗ്ധരുടെയും വിവരങ്ങള്‍, പ്രസാധകരുടെ ലഭ്യത തുടങ്ങിയ വിവരങ്ങളും അറിയിക്കണമെന്നും കത്തില്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates