പ്രതീകാത്മക ചിത്രം 
India

ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു, വീട്ടില്‍ ഒറ്റയ്ക്ക്; തൊഴിലുടമയുടെ ഭാര്യയെ കഴുത്തുഞെരിച്ചു, വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നു, ഡ്രൈവര്‍ പിടിയില്‍

ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരില്‍ ഡ്രൈവര്‍ മുന്‍ തൊഴിലുടമയുടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരില്‍ ഡ്രൈവര്‍ മുന്‍ തൊഴിലുടമയുടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കുറ്റസമ്മതം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി ബുറാരി മേഖലയിലാണ് സംഭവം. ഡല്‍ഹി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറുടെ മുന്‍ ഡ്രൈവറാണ് പ്രതി. രാകേഷാണ് അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യയുടെ കൊലപാതകത്തില്‍ പിടിയിലായത്. 

അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യ പിങ്കി ഒറ്റയ്ക്കാണ് എന്ന് മനസിലാക്കി വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് അസിസ്റ്റന്റ് പ്രൊഫസറുടെ ഡ്രൈവറായി രാകേഷ് ജോലിക്ക് കയറിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തനിക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്ന് രാകേഷ് പൊലീസിന് മൊഴി നല്‍കി. ഏകദേശം മൂന്ന് ലക്ഷം രൂപ ശമ്പളയിനത്തില്‍ കിട്ടാനുണ്ട്. ഇത് ചോദിച്ചപ്പോള്‍ രാകേഷിനെ ജോലിയില്‍ നിന്ന് പറഞ്ഞുവിടാന്‍ പിങ്കി ആവശ്യപ്പെട്ടു. വീട്ടിലെ താമസം ഒഴിവാക്കി പുറത്തുപോകാനും പിങ്കി പറഞ്ഞു. ഇതില്‍ പ്രകോപിതനായ രാകേഷ് കൊലപാതകം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

പിങ്കി വീട്ടില്‍ ഒറ്റയ്ക്കാണ് എന്ന് മനസിലാക്കി എത്തിയ രാകേഷ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചതായും പൊലീസ് പറയുന്നു. രാകേഷ് മദ്യലഹരിയിലായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT