വിഡിയോ സ്ക്രീൻഷോട്ട് 
India

നൂഹില്‍ വീണ്ടും ശോഭയാത്രയുമായി വിഎച്ച്പി; അനുമതി നിഷേധിച്ച് ഭരണകൂടം; നിരോധനാജ്ഞ

ജൂലായ് 31ന് വിഎച്ച്പി നടത്തിയ യാത്രക്ക് നേരെയുണ്ടായ അക്രമണവും തുടര്‍ന്നുണ്ടായ കലാപത്തിലും നൂഹില്‍ ആറ് പേര്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹില്‍ വിശ്വഹിന്ദുപരിക്ഷത്തിന്റെ ശോഭായാത്രക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. നാളെ നടത്താനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ മുന്‍നിശ്ചയിച്ച പോലെ പരിപാടി നടത്തുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. ജി 20 യോഗം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് ഭരണകൂടം പറയുന്നത്. 

ജൂലായ് 31ന് വിഎച്ച്പി നടത്തിയ യാത്രക്ക് നേരെയുണ്ടായ അക്രമണവും തുടര്‍ന്നുണ്ടായ കലാപത്തിലും നൂഹില്‍ ആറ് പേര്‍ മരിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും ശോഭായാത്രയുമായി മുന്നോട്ടുപോകുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.  മതപരമായ ഘോഷയാത്രകള്‍ക്ക് അനുമതി ആവശ്യമില്ലെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ഘോഷയാത്രയില്‍ 3000 പേര്‍ പങ്കെടുക്കും. പതിനൊന്നുമണി മുതല്‍ നാലുമണിവരെയായിരിക്കും യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശോഭായാത്രയെ തുടര്‍ന്ന് ഇന്നലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പലമേഖലകളിലും  നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT