ബിജെപി, ശിവസേന പതാകകള്‍ 
India

'ഞങ്ങള്‍ ആമീര്‍ ഖാനും കിരണ്‍ റാവുവും പോലെ'; ഇന്ത്യയും പാകിസ്ഥാനുമല്ല: ബിജെപി ശത്രുവല്ലെന്ന് ശിവസേന, മഹാരാഷ്ട്രയില്‍ പുതിയ നീക്കങ്ങള്‍?

മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന വക്താവ് സഞ്ജയ് റൗത്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന വക്താവ് സഞ്ജയ് റൗത്ത്. ശിവസേനയ്ക്ക് ബിജെപിയുമായുള്ളത് ഈയിടയ്ക്ക് വേര്‍പിരിഞ്ഞ ബോളിവുഡ് താരങ്ങളായ ആമീര്‍ ഖാനും കിരണ്‍ റാവുവും തമ്മിലുള്ളതു പോലുള്ള സൗഹൃദമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'ഞങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമല്ല. കിരണ്‍ റാവുവിനെയും ആമിര്‍ ഖാനെയും നോക്കു, ഞങ്ങള്‍ അതുപോലെയാണ്. ഞങ്ങളുടെ രാഷ്ട്രീയ വഴികള്‍ വ്യത്യസ്തമാണെങ്കിലും സൗഹൃദം കേടുകൂടാതെയിരിക്കും'- അദ്ദേഹം പറഞ്ഞു. 

ശിവസേനയുമായി സൗഹൃദത്തിലാണെന്നും രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നും ഞായറാഴ്ച ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞിരുന്നു. 
വീണ്ടും ഒരുമിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു ഫട്‌നാവിസിന്റെ പ്രതികരണം. 

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മഹാ വികാസ് അഘാടി സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT