പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിക്കുന്നത് ക്രൂരത; വിവാഹ മോചനം അനുവദിക്കാന്‍ കാരണമെന്ന് ഹൈക്കോടതി

വീട്ടില്‍ വച്ചും അല്ലാതെയും നാല്‍പ്പത്തിയൊന്നുകാരിയായ ഭാര്യ ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിച്ച് ആക്ഷേപിക്കാറുണ്ടെന്ന് വ്യക്തമായതായി കോടതി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നത് ക്രൂരതയാണെന്നും വിവാഹ മോചനം അനുവദിക്കാന്‍ കാരണമായി കണക്കാക്കാമെന്നും കര്‍ണാടക ഹൈക്കോടതി. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള നാല്‍പ്പത്തിനാലുകാരന്റെ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

വീട്ടില്‍ വച്ചും അല്ലാതെയും നാല്‍പ്പത്തിയൊന്നുകാരിയായ ഭാര്യ ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിച്ച് ആക്ഷേപിക്കാറുണ്ടെന്ന് വ്യക്തമായതായി കോടതി പറഞ്ഞു. ഇതേ കാരണം ചൂണ്ടിക്കാട്ടി പലപ്പോഴും ഭര്‍ത്താവിനൊപ്പമിരിക്കാന്‍ ഭാര്യ തയാറായിരുന്നില്ലെന്നും കോടതി പറഞ്ഞു.

ഇരുണ്ട നിറം ആയതിനാല്‍ ഭര്‍ത്താവിനെ ഇഷ്ടമല്ലാത്ത ഭാര്യ അതു മറച്ചുവയ്ക്കാന്‍ ഇയാള്‍ക്കെതിരെ അവിഹിത ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതു വിവാഹ ബന്ധത്തിലെ ക്രൂരത തന്നെയാണെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമം 13 (1) എ വകുപ്പു പ്രകാരം വിവാഹ മോചനം അനുവദിക്കാന്‍ ഇതു കാരണമാണെന്ന് കോടതി പറഞ്ഞു.

ബംഗളൂരുവില്‍നിന്നുള്ള ദമ്പതികള്‍ 2007ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. 2012ല്‍ ഭര്‍ത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT