പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവ് തെരുവില്‍, വ്യാജ മരണസര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ച് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടി; 45കാരിയായ ഭാര്യയും സുഹൃത്തും അറസ്റ്റില്‍

ഗുജറാത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ച് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത 45കാരിയും സുഹൃത്തും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ച് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത 45കാരിയും സുഹൃത്തും അറസ്റ്റില്‍. ഭര്‍ത്താവ് മരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി 18 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി.

കത്ത്വാഡ ജില്ലയിലാണ് സംഭവം. 45 വയസുള്ള നന്ദ മറാത്തിയും സുഹൃത്തും ഡോക്ടറുമായ ഹരികൃഷ്ണ സോണിയുമാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. നന്ദ മറാത്തിയും നിമേഷ് മറാത്തിയും മൂന്ന് വര്‍ഷം മുന്‍പാണ് വേര്‍പിരിഞ്ഞത്. ജോലിയില്ലാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയാന്‍ 45കാരിയെ പ്രേരിപ്പിച്ചത്. 

2019ലാണ് നിമേഷിന്റെ പേരിലുള്ള വ്യാജ മരണസര്‍ട്ടിഫിക്കറ്റ് നന്ദ മറാത്തി ഉണ്ടാക്കിയത്. വിവരം അറിഞ്ഞ നിമേഷ് മറാത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മധ്യപ്രദേശ് സ്വദേശിയായ നിമേഷ് 20 വര്‍ഷം മുന്‍പാണ് നന്ദയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കുമായി രണ്ടു പെണ്‍മക്കളാണ് ഉള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു.തന്റെ പേരില്‍ ഒന്നിലധികം ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നതായി നിമേഷ് പരാതിയില്‍ പറയുന്നു. 

2018ലാണ് ജോലിയില്ലാത്തതിന്റെ പേരില്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ നന്ദ തീരുമാനിച്ചു. തന്നോട് സ്വദേശത്തേയ്ക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. നന്ദ പെണ്‍മക്കളുമായി മാറി താമസിക്കാനും തീരുമാനിച്ചു. അഹമ്മദാബാദില്‍ വീട്ടുവാടക കൊടുക്കാന്‍ പണം ഇല്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നോട് സ്വദേശത്തേയ്ക്ക് പോകാന്‍ ഭാര്യ ആവശ്യപ്പെട്ടതെന്ന് നിമേഷ് പരാതിയില്‍ പറയുന്നു. 


ആറുമാസത്തിന് ശേഷം താന്‍ അഹമ്മദാബാദിലേക്ക് തന്നെ തിരികെ വന്നു. എന്നാല്‍ ഭാര്യ മകളുടെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. തെരുവില്‍ കഴിയാന്‍ താന്‍ നിര്‍ബന്ധിതനായി. 2019ലാണ് തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക ഭാര്യ തട്ടിയെടുത്തതായി അറിയുന്നത്. താന്‍ മരിച്ചുപോയെന്ന് കാണിച്ച് വ്യ്ാജ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും നിമേഷ് പറയുന്നു. നന്ദയെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ സഹായിച്ചത് ഹരികൃഷ്ണയാണെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ലക്ഷ്യത്തിലെത്താന്‍ ഇനിയും ദൂരങ്ങള്‍ താണ്ടാനുണ്ട്, 'നവ കേരള'ത്തിന്റെ ഭാവിയില്‍ കിഫ്ബി നിര്‍ണായകം; കെ എം എബ്രഹാം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

SCROLL FOR NEXT