പ്രതീകാത്മക ചിത്രം 
India

മുത്തലാഖ് ചൊല്ലി, അനിയനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു; യുവതിയെ സഹോദരങ്ങള്‍ ബലാത്സംഗം ചെയ്തു, കേസ്

തലാഖ് ചൊല്ലിയ ഭാര്യയെ മറ്റൊരാള്‍ വിവാഹം കഴിച്ച് ഒഴിവാക്കിയ ശേഷം വീണ്ടും വിവാഹം കഴിക്കുന്നതാണ് നിക്കാഹ് ഹലാല

സമകാലിക മലയാളം ഡെസ്ക്

ഷാജഹാന്‍പുര്‍: മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ യുവതിയെ ഭര്‍ത്താവും അനിയനും മതനേതാവും പല തവണ ബലാത്സംഗം ചെയ്തതായി പരാതി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദേശ പ്രകാരം ഉത്തര്‍പ്രദേശ്‌ പൊലീസ് കേസെടുത്തു.

സല്‍മാന്‍ എന്നയാളെ യുവതി അഞ്ചു വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഏതാനും മാസം മുമ്പ് ഇയാള്‍ യുവതിയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി. മുത്തലാഖ് നിരോധനം കണക്കിലെടുക്കാതെയായിരുന്നു നടപടി.

വീണ്ടും ഇതേ യുവതിയെ ഇയാള്‍ നിക്കാഹ് ഹലാല വഴി വിവാഹം കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു. തലാഖ് ചൊല്ലിയ ഭാര്യയെ മറ്റൊരാള്‍ വിവാഹം കഴിച്ച് ഒഴിവാക്കിയ ശേഷം വീണ്ടും വിവാഹം കഴിക്കുന്നതാണ് നിക്കാഹ് ഹലാല. ഇതിനായി ഇളയ അനിയനെക്കൊണ്ട് ഇയാള്‍ യുവതിയെ വിവാഹം കഴിപ്പിച്ചു. എന്നാല്‍ അനിയന്‍ തലാഖ് ചൊല്ലാന്‍ വിസമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അനിയന്‍ തലാഖ് ചൊല്ലാന്‍ വിസമ്മതിച്ച യുവതിയെ ജ്യേഷ്ഠന്‍ ബലാത്സംഗം ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഗുജ്ജു ഹാജി എന്ന മത നേതാവും യുവതിയെ ഉപദ്രവിച്ചതായി പൊലീസ് പറഞ്ഞു. മറ്റു മൂന്നു പേര്‍ക്കു കൂടി ഇതില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. അനിയനും ജ്യേഷ്ഠനും ഗുഡ്ഡു ഹാജിയും മറ്റു ചിലരും പല തവണ ബലാത്സംഗം ചെയ്‌തെന്നാണ് യുവതി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

കൂട്ട ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, മുത്തലാഖ് നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തതാ്യി എഎസ്പി സഞ്ജയ് കുമാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT