പൊതുമധ്യത്തില്‍ ഡ്രൈവറിന്റെ മുഖത്തടിക്കുന്ന യുവതിയുടെ ദൃശ്യം 
India

കടന്നുപോകാന്‍ വഴി നല്‍കിയില്ല; ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ തുടര്‍ച്ചയായി ക്യാബ് ഡ്രൈവറിന്റെ മുഖത്തടിച്ച് യുവതി- വീഡിയോ 

നാട്ടുകാര്‍ നോക്കിനില്‍ക്കേ, ക്യാബ് ഡ്രൈവറെ തുടര്‍ച്ചയായി മുഖത്തടിച്ച് യുവതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാട്ടുകാര്‍ നോക്കിനില്‍ക്കേ, ക്യാബ് ഡ്രൈവറെ തുടര്‍ച്ചയായി മുഖത്തടിച്ച് യുവതി. സ്‌കൂട്ടറില്‍ വന്ന യുവതിക്ക് കടന്നുപോകാന്‍ വഴി നല്‍കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹിയിലാണ് സംഭവം. യുവാവിന്റെ ഷര്‍ട്ടിന്റെ കോളര്‍ പിടിച്ച് തുടര്‍ച്ചയായി യുവതി മുഖത്തടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതിയുടെ പെരുമാറ്റത്തിനെതിരെ ചിലര്‍ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും അതൊന്നും വകവെയ്ക്കാതെയായിരുന്നു ആക്രമണം. പൊലീസ് കേസാകും എന്നൊക്കെ പറഞ്ഞ് ചിലര്‍ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുവതി കൂടുതല്‍ രോഷാകുലയാകുന്നതാണ് കണ്ടത്. 

യുവതിക്ക് മുന്നറിയിപ്പ് നല്‍കിയ വഴിയാത്രക്കാരനോട് ആക്രോശിക്കുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് പോകുന്നതിന് മുന്‍പ് മറ്റൊരാളോട് അസഭ്യം പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മറ്റൊരു യുവതിക്കൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്നു യുവതി. ഈസമയത്ത് വഴിയില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. സ്‌കൂട്ടറിന് കടന്നുപോകാന്‍ ക്യാബ് ഡ്രൈവര്‍ വഴി നല്‍കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടക്കത്തില്‍ യുവാവിന് നേരെ അസഭ്യം പറഞ്ഞു തുടങ്ങിയ യുവതി, പിന്നീട് കാറില്‍ നിന്ന് പിടിച്ചുവലിച്ച് പുറത്തിറക്കിയ ശേഷം മുഖത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT