എംകെ സ്റ്റാലിന്‍ ഫയല്‍
India

'മോദി, നിങ്ങള്‍ ഒറ്റപ്പെടും' മുന്നറിയിപ്പുമായി എംകെ സ്റ്റാലിന്‍

'നിങ്ങളെ തോല്‍പ്പിച്ചവരോട് ഇനിയും പ്രതികാരബുദ്ധി കാണിക്കരുത്'

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേന്ദ്രബജറ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം എതിരാളികളെ മാത്രം ലക്ഷ്യം വച്ചാല്‍ താങ്കള്‍ ഒറ്റപ്പെടുമെന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. കേന്ദ്ര ബജറ്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ ഇന്ത്യാ സഖ്യം മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

'തെരഞ്ഞെടുപ്പ് കഴിഞ്ഞു... ഇനി നമ്മള്‍ രാജ്യത്തെ കുറിച്ച് ചിന്തിക്കണം. 2024 കേന്ദ്ര ബജറ്റ് നിങ്ങളുടെ ഭരണത്തെ രക്ഷിക്കും... പക്ഷേ രാജ്യത്തെ രക്ഷിക്കില്ല. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി നടത്തൂ, അല്ലെങ്കില്‍ നിങ്ങള്‍ ഒറ്റപ്പെടും.'- സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

'നിങ്ങളെ തോല്‍പ്പിച്ചവരോട് ഇനിയും പ്രതികാരബുദ്ധി കാണിക്കരുത്. നിങ്ങളുടെ രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഭരിച്ചാല്‍ താങ്കള്‍ ഒറ്റപ്പെടും'- കുറിപ്പില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട് മുന്നോട്ടുവച്ച ഒരു ആവശ്യങ്ങള്‍ക്കും ബജറ്റില്‍ തുക നീക്കിവച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റില്‍ സംസ്ഥാനത്തിനായി പുതിയ പ്രഖ്യാപനങ്ങളൊന്നും തന്നെയില്ലെന്നും സംസ്ഥാനത്തെ ബജറ്റില്‍ മോദി സര്‍ക്കാര്‍ അവഗണിച്ചെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT