India

അംബേദ്കര്‍ ഇപ്പോഴും തൊട്ടുകൂടാത്തവനോ? അംബേദ്കര്‍ അനുസ്മരണത്തിന് പൊലീസ് മുന്നോട്ടുവച്ച നിബന്ധനകള്‍ നോക്കുക

സമകാലിക മലയാളം ഡെസ്ക്

രാമനാഥപുരം/മധുര: മേല്‍ജാതിക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അംബേദ്കര്‍ ജയന്തി ആഘോഷിക്കരുതെന്ന് തമിഴ്‌നാട് പൊലീസിന്റെ ഉത്തരവ്. അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ക്കായി അനുമതി തേടിയെത്തിയ അയിത്തോച്ഛാടന പ്രവര്‍ത്തകര്‍ക്കു നല്‍കിയ നിബന്ധനകളിലാണ് ഇത്തരമൊരു നിര്‍ദേശം തമിഴ്‌നാട് പൊലീസ് നല്‍കിയിരിക്കുന്നത്.

പതാക ഉയര്‍ത്തരുത്, ഉച്ഛഭാഷിണി ഉപയോഗിക്കരുത്, ബോര്‍ഡുകള്‍ വയ്ക്കരുത് തുടങ്ങിവയാണ് പൊലീസ് മുന്നോട്ടുവച്ച മറ്റു നിബന്ധനകള്‍. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയെ ഇപ്പോഴും തൊട്ടുകൂടാത്തവനായി കാണുന്നുവെന്നതിന് ഉദാഹരണമാണ രാമനാഥപുരം പൊലീസിന്റെ നടപിയെന്നാണ് ദലിത് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് നടപടി തമിഴനാട്ടില്‍ പുതിയ രാഷട്രീയ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്.

തമിഴ്‌നാട് അയിത്തോച്ചാടന മുന്നണി പ്രവര്‍ത്തകരാണ് അംബേദ്കര്‍ ജയന്തി ആഘോഷത്തിന് അനുമതി തേടി പൊലീസിനെ സമീപിച്ചത്. ആഘോഷത്തിന് അനുമതി നല്‍കുന്നതിന് ഏഴു നിബന്ധനകള്‍ പൊലീസ് മുന്നോട്ടുവച്ചതായി മുന്നണി പ്രവര്‍ത്തകനായ പിബി പ്രിന്‍സ് ഗജേന്ദ്ര ബാബു പറഞ്ഞു. പുഷ്പാര്‍ച്ചനയും മധുര വിതരണവും നടത്തിയ ശേഷം ഉടന്‍ തന്നെ അംബേദകറുടെ ചിത്രം നീക്കം ചെയ്യണമെന്നാണ് ആദ്യത്തെ നിബന്ധന. ഉച്ചഭാഷിണി ഉപയോഗിക്കരുത്, കലാകായിക മത്സരങ്ങള്‍ നടത്തരുത്, ബോര്‍ഡുകള്‍ വയ്ക്കരുത്, പതാക ഉയര്‍ത്തരുത്, അനുമതിയില്ലാതെ യോഗം നടത്തരുത്, മറ്റു സമുദായക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കരുത് എന്നിവയാണ് മറ്റു നിബന്ധനകള്‍. ഇതു സംബന്ധിച്ച് പൊലീസുമായി നടത്തിയ ആശയവിനിമയത്തിന്റെ രേഖകള്‍ ഗജേന്ദ്ര ബാബു പുറത്തുവിട്ടു.

വര്‍ഷങ്ങളായി മുന്നണി അംബേദ്കര്‍ ജയന്തി ആഘോഷിക്കാറുണ്ടെന്നും ആദ്യമായാണ് പൊലീസ് ഇത്തരത്തില്‍ നിബന്ധനകള്‍ മുന്നോട്ടുവയ്ക്കുന്നതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തവണ ഇത്തരത്തില്‍ നിബന്ധനകളെന്ന അന്വേഷിച്ചപ്പോല്‍ മുകളില്‍നിന്നുളള ഉത്തരവാണ് എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് മുന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു. മേല്‍ജാതിക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അനുസ്മരണം പോലും സംഘടിപ്പിക്കാന്‍ പറ്റാത്തവിധം അംബേദകര്‍ ഇപ്പോഴും തൊട്ടുകൂടായ്മയുള്ളയാളാണോ എന്നാണ് മുന്നണി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. രാജ്യത്ത് എല്ലാ രാഷ്ട്രീയ നേതാക്കളും അംബേദ്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന അതേ ദിവസം തന്നെയാണ് പൊലീസിന്റെ ഈ നടപടിടയെന്നത് വിരോധാഭാസമാണെന്ന് അവര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന് ഉമ്മിച്ചി പറഞ്ഞിരുന്നു; വാപ്പിച്ചിക്ക് ഒരു നെഞ്ചു വേദനയും വന്നിട്ടില്ല; നവാസിന്റെ മകന്‍ പറയുന്നു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

SCROLL FOR NEXT