India

അഞ്ചിൽ മൂന്നും നേടി; ഇനി അവധി അകാം; രാഹുൽ ഷിംലയിൽ

അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കൈപ്പത്തി പതിപ്പിച്ച ശേഷം കോൺ​ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി അവധി ആഘോഷത്തിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ഷിംല: അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കൈപ്പത്തി പതിപ്പിച്ച ശേഷം കോൺ​ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി അവധി ആഘോഷത്തിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം അവധിയാഘോഷിക്കാന്‍ രാഹുല്‍ തിരഞ്ഞെടുത്തത് ഹിമാചല്‍ പ്രദേശാണ്. സഹോദരി പ്രിയങ്ക ഗാന്ധിക്കും പ്രിയങ്കയുടെ കുട്ടികള്‍ക്കുമൊപ്പമാണ് രാഹുലിന്റെ ഇത്തവണത്തെ യാത്ര. കഴിഞ്ഞ ദിവസമാണ് പ്രിയങ്കയ്ക്കും കുട്ടികള്‍ക്കുമൊപ്പം റോഡ് മാര്‍ഗം രാഹുൽ യാത്ര തിരിച്ചത്. 

ഇടയ്ക്ക് സോളനില്‍ ചായയും പലഹാരവും കഴിക്കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ ഓടിയെത്തി. ചായയും മാഗി ന്യൂഡില്‍സും പലഹാരങ്ങളും കഴിച്ച ശേഷം തന്നെ കാണാനെത്തിയവരോട് സംസാരിക്കാനും രാഹുല്‍ സമയം കണ്ടെത്തി. തെരഞ്ഞെടുപ്പ് വിജയത്തിലെ സന്തോഷമറിയിച്ച പ്രവര്‍ത്തകരോട് ഹിമാചലിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുല്‍ ആരാഞ്ഞു. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ അവരെ അഭിവാദ്യം ചെയ്ത ശേഷം വീണ്ടും യാത്ര തുടര്‍ന്നു. 

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള യാത്രയിലാണ് താനെന്ന് രാഹുല്‍ പറഞ്ഞതായി പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ യാതൊരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഹിമാചല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സുഖ്‌വീന്ദര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT