chotta_rajan 
India

അധോലോക നേതാവ് ചോട്ടാ രാജന് ഏഴ് വര്‍ഷം കഠിന തടവ്

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജന് ഏഴ് വര്‍ഷം തടവ്. ഡല്‍ഹി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ഛോട്ടാ രാജനെ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്നു പേര്‍ക്കും കൂടി ഏഴ് വര്‍ഷം തടവു ശിക്ഷയും വിധിച്ചിട്ടുണ്ട്. കൂടാതെ ഇവരില്‍നിന്നു 15,000 രൂപ പിഴയീടാക്കാനും കോടതി വിധിച്ചു. വ്യാജ പോസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച ജയശ്രീ ദത്താത്രേയ രഹാതേ, ദീപക് നട്‌വര്‍ലാല്‍ ഷാ, ലളിത ലക്ഷ്മണന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് ശിക്ഷ.

വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. രാജനെ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച മൂന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രാജന്‍ മോഹന്‍കുമാര്‍ എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയത്. 

നിലവില്‍ തീഹാര്‍ ജയിലിലുള്ള ഛോട്ടാ രാജനെ, 2015 ഒക്ടോബര്‍ 25 ന് ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. ജയിലില്‍ നിന്നു വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു വിചാരണ. ഇന്ത്യയില്‍ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങള്‍ ചുമത്തി എഴുപതിലേറെ കേസുകളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT