India

അമ്മയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് നാല്‍പ്പതുകാരനെ മകനും സുഹൃത്തുക്കളും കൊല്ലപ്പെടുത്തി

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഷിബേഷ് സിങ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമ്മയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് നാല്‍പ്പതുകാരനെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. തെക്കന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ ഏപ്രില്‍ പതിനേഴിനാണ് സംഭവം. രാജു എന്ന മാമ്രാജാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ദ്വാരക സ്വദേശികളായ അമാന്‍(20), ആശിഷ്(21), സഹില്‍(19) എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 

രാജുവിന്റെ ശരീരത്തില്‍ ആഴത്തിലുള്ള ഇരുപത്തിരണ്ടോളം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അമാന്റെ മാതാവുമായി രാജുവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. 

കൊലപാതകം നടന്നതിന് തലേദിവസം അമാനും കൊല്ലപ്പെട്ട രാജുവും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. അമാന്റെ വീട്ടിലേക്ക് രാജു നിത്യവും സന്ദര്‍ശനം നടത്തുന്നതിനെ ചൊല്ലിയായിരുന്നു ഇത്. രാജു തന്റെ അമ്മയുമായി അനാവശ്യ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അമാന്‍ ആരോപിക്കുന്നു. വീട്ടിലേക്ക് വരരുതെന്ന് നിരവധിതവണ അമാന്‍ രാജുവിനെ താക്കീത് ചെയ്തിരുന്നെങ്കിലും ഇത് അനുസരിക്കാതെ രാജു വീണ്ടും വരുന്നതാണ് അമാനെ പ്രകോപിപ്പിച്ചത്.  

അമ്മയുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് രാജുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും, തന്നെ കൂടാതെ രണ്ട് പേര്‍ കൂടി ചേര്‍ന്നാണ് കൊലപാതകം നടത്തിയെന്ന് കസ്റ്റഡിയിലെടുത്ത അമാന്‍ പൊലീസിനോട് സമ്മതിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഷിബേഷ് സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT